അടുത്തിടെ ആരംഭിച്ച പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി സ്കീമിന്റെ രണ്ടാം ഗഡു ലഭിക്കുന്നതിനായി കർഷകർ അവരുടെ ആധാർ നമ്പറുകൾ നൽകണം എന്നത് നിർബന്ധമല്ല എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഫെബ്രുവരി 24 നു പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം. കിസാൻ പദ്ധതിയും ആരംഭിച്ചു. ആ പദ്ധതി വഴി പദ്ധതി ഈ വർഷം 2,000 രൂപ വീതം 1.01 കോടി കർഷകർക്ക് കൈമാറി. വിതരണം ചെയ്ത ആകെ തുക 2,021 കോടി രൂപയാണ്.
പ്രധാനമന്ത്രി കെസാൻ സ്കീമിൽ രജിസ്റ്റർ ചെയ്ത 75,000 കോടി കർഷകർക്ക് 3 തുല്യ തവണകളായി പ്രതിവർഷം 6000 രൂപ ലഭിക്കും. ആധാർ വിശദാംശങ്ങൾ നൽകാതെ ആദ്യ ഇൻസ്റ്റാൾമെന്റ് നൽകുമെങ്കിലും രണ്ടാമദി ഗഡു ലഭിക്കാൻ ആധാർ വിവരങ്ങൾ നൽകണമെന്ന് കേന്ദ്രം ആദ്യം ആവശ്യപ്പെട്ടിരുന്നു, നിലവിൽ ജമ്മു-കാശ്മീർ സംസ്ഥാനത്തെ ഒഴികെയുള്ളവർ ആധാർ കാർഡ് സമർപ്പിക്കേണ്ടതില്ല. ഏപ്രിൽ ഒന്ന് മുതൽ 2,000 രൂപയുടെ രണ്ടാമത്തെ ഗഡു ലഭിക്കുന്നതിനായി ആധാർ നിർബന്ധമല്ല എന്ന് നിയമമന്ത്രി രവി ശങ്കർ പ്രസാദ് വ്യാഴാഴ്ച ക്യാബിനറ്റ് യോഗത്തിനു ശേഷം അറിയിച്ചു. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ഭൂമി രേഖകളുടെ അടിസ്ഥാനത്തിൽ രണ്ടു ഹെക്ടറുകളിലായി കൃഷിഭൂമിയുടെ ഉടമകളായിട്ടുള്ള 18 വയസ്സു വരെ പ്രായമുള്ള കുട്ടികളുള്ള ദമ്പതികൾ ഉൾപ്പെടുന്ന ഒരു കുടുംബത്തെയാണ് ആനുകൂല്യങ്ങൾ കണക്കുകൂട്ടാനായി, ചെറുകിട ഇടത്തരം കുടുംബത്തെ കേന്ദ്രം നിർവചിച്ചിട്ടുള്ളത്.