ദില്ലി: ചരക്കു സേവന നികുതിയില്‍ ഒരു ഉല്‍പ്പന്നത്തിന് സംരംഭകന് നികുതി അടയ്ക്കുമ്പോള്‍ അതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ നികുതി കഴിച്ച് ബാക്കി തുക അടച്ചാല്‍ മതിയെന്നാണ് നിയമം. ഇങ്ങനെ അടച്ച നികുതിയുടെ ക്രെഡിറ്റ് എടുക്കുന്നതാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അഥവാ ഐടിസി. സംരംഭകന് ബിസിനസില്‍ നഷ്ടമുണ്ടാകാതിരിക്കണമെങ്കില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന്റെ ആനുകൂല്യം ലഭിക്കണം.
എന്നാല്‍ അടുത്തകാലത്തായി ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിന്റെ ഭാഗായി ജിഎസ്ടിയില്‍ ഇളവ് വരുത്തുകയും അതേസമയം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം എടുത്തുകളയുകയും ചെയ്യുന്ന രീതി ജിഎസ്ടി കൗണ്‍സില്‍ അനുവര്‍ത്തിച്ചുവരുന്നുണ്ട്. ഇതു ശരിയല്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ പക്ഷം. ഇത് കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനും വഴിയൊരുക്കുമെന്നും അവര്‍ പറയുന്നു.
നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കുള്ള ജിഎസ്ടി കുത്തനെ കുറച്ചുകൊണ്ട് കഴിഞ്ഞ ദിവസം ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. അതിനു മുമ്പ് റെസ്റ്റോറന്റുകള്‍ക്കുള്ള ജിഎസ്ടിയും ഇതുപോലെ കുറച്ചു. ഈ രണ്ട് സംഭവങ്ങളിലും കെട്ടിടനിര്മാതാവിനും ഹോട്ടല്‍ നടത്തിപ്പുകാരനും ലഭിക്കേണ്ട ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നിര്‍ത്തിലാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇത് ശരിയല്ലെന്ന അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നത്.
ജിഎസ്ടി എന്ന ആശയത്തിനു തന്നെ എതിരായ തീരുമാനമാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജിഎസ്ടി കൊണ്ടുവന്നതു തന്നെ നികുതി വെട്ടിപ്പ് തടയാനും കള്ളപ്പണം നിയന്ത്രിക്കാനുമാണ്. എന്നാല്‍ ഉല്‍പ്പന്നമോ സേവനമോ നല്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങുമ്പോള്‍ സംരംഭകന് നല്കിയ ജിഎസ്ടി ഇളവ് ചെയ്തു കൊടുക്കില്ലെന്ന നിലപാട് നികുതി വെട്ടിപ്പിന് വഴിവയ്ക്കും.
കാരണം അസംസ്കൃത വസതുക്കള്‍ ജിഎസ്ടി അടക്കാതെ ലിക്വിഡ് കാഷ് നല്കി വാങ്ങുന്ന പ്രവണത വര്‍ധിക്കുകയാവും ഇതിന്റെ ഫലം. കള്ളപ്പണം വര്‍ധിക്കാനാണ് ഇത് കാരണമാവുകയെന്ന് പിഡബ്ല്യുസി ഇന്ത്യയിലെ നികുതി വിദഗ്ധന്‍ പ്രതിക് ജെയിന് പറയുന്നു.
അതേസമയം ഐടിസിയുടെ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കുന്നില്ലെന്ന കാരണത്താലാണ് സര്‍ക്കാര്‍ ഇത് എടുത്തുകളയുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ജിഎസ്ടി മൂലം സാധാരണക്കാരനുണ്ടാവുന്ന ഭാരം കുറയ്ക്കുകയാണ് നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെ ജിഎസ്ടി കുറക്കുന്നതിന്റെ ലക്ഷ്യം.
പക്ഷെ, ഒരു നയം എന്ന രീതിയില്‍ ഐടിസി എടുത്തുകളയുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. റെസ്റ്റോറന്റുകളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. ഐടിസിയുടെ ഗുണഫലം ഭക്ഷണ സാധനങ്ങളുടെ വിലക്കുറവായി ഉപഭോക്താവിന് ലഭ്യമാവുന്നില്ലെങ്കില്‍ ഹോട്ടല്‍ ബിസിനസുകാരന് അത് നല്കുന്നതില് എന്താണര്‍ഥം എന്നാണ് സര്‍ക്കാരിന്റെ ചിന്ത. അതുകൊണ്ടാണ് ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 12 ആയി കുറച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
