ലക്നൗ: വിവിധ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി കോടികളുടെ തട്ടിപ്പ് നടത്തിയ വന്‍ സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ യുപിയില്‍ പിടിയിലായി. രാജ്യത്ത് നടന്ന വന്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നിന്റെ വിവരങ്ങളാണ് ഇതോടെ ചുരുളഴിഞ്ഞിരിക്കുന്നത്.
അറസ്റ്റിലായത് യുപിയില്‍
അനിക് വേള്‍ഡ് കമ്പനി എന്ന തട്ടിപ്പുസ്ഥാപനത്തിന്റെ ഡയരക്ടര്‍ നന്ദന് റാവു പട്ടേലാണ് ഉത്തര്‍ പ്രദേശ് പോലിസിലെ പ്രത്യേക ടാസ്ക് ഫോഴ്സിന്റെ പിടിയിലായത്. ഇയാളുടെ നേതൃത്വത്തില്‍ രാജ്യത്തെ 14 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കിംഗിലൂടെ ചോര്‍ത്തി അവ ഉപയോഗിച്ച് 200 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിയതായി പോലിസ് കണ്ടെത്തി.
ഓണ്‍ലൈന്‍ വിവരങ്ങള്‍ ചോര്‍ത്തി
പ്രധാന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം, സ്നാപ്ഡീല്‍, ഷോപ്ക്ലൂസ്, ഹോംഷോപ്18 തുടങ്ങിയവയില്‍ നിന്നുള്ള ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഇയാള്‍ക്കു കീഴിലുള്ള ഹാക്കര്‍മാരുടെ സംഘം ചോര്‍ത്തിയത്. ഒരാളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് മൂന്ന് രൂപ തോതില്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാരില്‍ നിന്ന് നിന്ന് വാങ്ങുകയാണ് ഇയാളുടെ രീതി. എന്നിട്ട് ഈ വിവരങ്ങള്‍ വ്യാജ കോള്‍ സെന്ററുകള്‍ക്ക് ആറ് രൂപ നിരക്കില്‍ ഇയാള്‍ വില്‍പ്പന നടത്തും.
തട്ടിപ്പ് 10 വര്‍ഷം മുമ്പ് തുടങ്ങി
ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് കോള്‍ സെന്ററുകള്‍ ഉപഭോക്താക്കളെ കബളിപ്പിച്ച് തട്ടിപ്പുകള്‍ നടത്തിയത്. ഡിജിറ്റല്‍ പ്രൊമോഷന് ബള്‍ക് എസ്എംഎസ് കമ്പനി എന്ന പേരിലാണ് അനിക് വേള്‍ഡ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഡിവൈഎസ്പി രാജ്കുമാര് മിശ്ര പറഞ്ഞു. 10 വര്‍ഷത്തിലേറെയായി തുടങ്ങിയ ഈ തട്ടിപ്പുകളെ കുറിച്ച് നേരത്തേ തന്നെ വിവരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞത്. 2008ല്‍ വാരാണസിയിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും പോലിസ് പറഞ്ഞു.
200 കോടിയിലേറെ രൂപ തട്ടിച്ചു
ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് കസ്റ്റമര്‍മാരെ ഫോണില്‍ വിളിച്ചാണ് കോള്‍ സെന്റര്‍ സംഘം അവരെ കെണിയില്‍ വീഴ്ത്തിയത്. തങ്ങള്‍ നടത്തിയ ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ വിപലിടിച്ച ഗിഫ്റ്റ് ലഭിച്ചിട്ടുണ്ടെന്നോ നറുക്കെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്നോ മറ്റോ പറഞ്ഞാണ് ആളുകളെ ഇവര്‍ കബളിപ്പിച്ചത്. ഇവ ക്ലെയിം ചെയ്യാന്‍ നിശ്ചിത തുക രജിസ്ട്രേഷന് ഫീസായി നല്‍കണമെന്നു പറഞ്ഞ് ആളുകളില്‍ നിന്ന് പണം കൈക്കലാക്കുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ 200 കോടിയിലേറെ രൂപയുടെ തട്ടിപ്പുകള്‍ സംഘം നടത്തിയതായും എസ്ടിഎഫ് പറഞ്ഞു.
ഇരകള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍
ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്, പഞ്ചാബ് തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയായതെന്നും പോലിസ് കണ്ടെത്തി. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു പുറമെ, ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഉപഭോക്തൃ വിവരങ്ങളും സംഘം ചോര്‍ത്തി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായും പോലിസ് കണ്ടെത്തി. പോലിസ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നോയ്ഡ യൂനിറ്റാണ് മുഖ്യസൂത്രധാരന്‍ നന്ദന് റാവു പട്ടേലിനെ അറസ്റ്റ് ചെയ്തത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications