നടപ്പുസാമ്പത്തിക വർഷം (2018-19) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65 ശതമാനം പലിശ അനുവദിക്കാനുള്ള ഇ.പി.എഫ്.ഒ.യുടെ തീരുമാനത്തിന് ധനമന്ത്രാലയം അനുമതി നൽകി. സംഘടിതമേഖലയിൽ ജോലിചെയ്യുന്ന ആറുകോടിയിലധികം തൊഴിലാളികൾക്ക് ഗുണം ചെയ്യുന്നതാണ് ധനമന്ത്രാലയത്തിന്റെ ഈ തീരുമാനം.
നിലവിലെ പലിശ
2016-17ൽ ഇ.പി.എഫ്. പലിശ 8.8 ശതമാനത്തിൽ നിന്ന് 8.65 ശതമാനമാക്കി കുറച്ചിരുന്നു. 8.55 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ഇതാണ് ഇപ്പോൾ വീണ്ടും 8.65 ശതമാനമായി ഉയർത്താൻ പോകുന്നത്. ഫെബ്രുവരിയിൽ കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗംഗവാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ്.ഒ. ഉന്നതാധികാര യോഗത്തിലാണ് പലിശ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
നടപടികൾ ഇങ്ങനെ
ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ശേഷം ആദായ നികുതി വകുപ്പും തൊഴിൽ മന്ത്രാലയവും നിരക്ക് വിജ്ഞാപനം ചെയ്യും. അതിനുശേഷമായിരിക്കും പുതിയ നിരക്കിൽ പലിശ നൽകാൻ ഇ.പി.എഫ്.ഒ. അതിന്റെ 120 പ്രാദേശിക ഓഫീസുകൾക്ക് നിർദേശം നൽകുക.
ഏറ്റവും കുറഞ്ഞ പലിശ നിരക്ക്
ഇപിഎഫ്ഒ 2017-18 കാലഘട്ടത്തിൽ 8.55 ശതമാനം പലിശ നിരക്കാണ് ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. മൂന്ന് വർഷത്തിനിടയിൽ ആദ്യമായാണ് ഇപ്പോൾ നിരക്ക് ഉയർത്തുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
