മുംബൈ: പേടിഎമ്മിന്റെ ഇ-കൊമേഴ്സ് സ്ഥാപനമായ പേടിഎം മാളില്‍ ജീവനക്കാരും വില്‍പ്പനക്കാരും ഉള്‍പ്പെട്ട കാഷ്ബാക്ക് തട്ടിപ്പ് പുറത്തായി. 10 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടെന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ അറിയിച്ചു. വ്യാപാരികളും ജൂനിയര്‍ തലത്തിലെ ജീവനക്കാരും ചേര്‍ന്ന് വ്യാജ ഇടപാടുകള്‍ നടത്തിയാല്‍ പേടിഎം നല്കുന്ന കാഷ്ബാക്ക് ഓഫര്‍ വഴി പണം അടിച്ചുമാറ്റിയത്. തട്ടിപ്പിന്റെ ശരിയായ നിജസ്ഥിതി കണ്ടെത്തുന്നതിന് ഓഡിറ്റ് സ്ഥാപനമായ ഇവൈയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കമ്പനി. അന്വേഷണത്തിന്റെ ഭാഗമായി ഏതാനും ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് പേടിഎം മാളിലെ സെല്ലര്‍ രജിസ്ട്രേഷന് കൂടുതല്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ഭാവിയില്‍ ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായാണ് നടപടിയെന്നും ശേഖര്‍ ശര്‍മ പറഞ്ഞു. ഇതുവരെ ഏത് വില്‍പ്പനക്കാരനും പേടിഎം മാളില്‍ വില്‍പ്പന നടത്താമെന്നതായിരുന്നു സ്ഥിതി. എന്നാല്‍ ഈ സ്ഥിതി മാറും. ഔദ്യോഗിക ബ്രാന്റുകള്‍ക്ക് മാത്രമേ ഇനി മുതല്‍ അനുവാദം നല്കപ്പെടുകയുള്ളൂ എന്നും ശര്‍മ അറിയിച്ചു. തട്ടിപ്പ് നടത്തിയ വ്യാപാര സ്ഥാപനങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെങ്കിലും കാഷ്ബാക്ക് ഓഫര്‍ പിന്‍വലിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ പേടിഎമ്മിന് 12 ദശലക്ഷം വ്യാപാരികളും 300 ദശലക്ഷം വരിക്കാരുമുണ്ടെന്നാണ് കണക്ക്. ഇത് 50 മില്യന്‍ വ്യാപാരികളും 500 മില്യന്‍ ഉപഭോക്താക്കളുമാക്കി മാറ്റിയാല്‍ മാത്രമേ സ്ഥാപനം ലാഭത്തിലാവൂ എന്നതാണ് മാനേജ്മെന്റിന്റെ നിലപാട്. ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനിയുമായി മല്‍സരിച്ചു നില്ക്കാന് പേടിഎം കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കാഷ്ബാക്ക് തട്ടിപ്പുവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 2017-18 വര്‍ഷത്തില്‍ കമ്പനിക്ക് 1,787 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications