85 ദശലക്ഷം തൊഴിലാളികൾക്ക് നൽകാൻ ഉദ്ദേശിച്ചിരുന്ന 8.65 ശതമാനം പലിശ നിരക്ക് വെട്ടിക്കുറയ്ക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനോട് (ഇപിഎഫ്ഒ) ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രാലയം. ഫണ്ടിന്റെ നിലവിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഈ നിരക്കിൽ പലിശ നൽകാനാകില്ലെന്നാണ് മന്ത്രാലത്തിന്റെ വാദമെന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങളിൽ നിന്നുള്ള വിവരം. കൂടാതെ ഇപിഎഫ്ഒ ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നത് രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇപിഎഫ് നിരക്ക് പ്രഖ്യാപനം
തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഇപിഎഫ്‌ഒ, ഏപ്രിൽ, മെയ് മാസങ്ങളിലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് 2018-19 സാമ്പത്തികവർഷത്തെ പലിശ നിരക്ക് പ്രഖ്യാപിച്ചത്. 8.65 ശതമാനമാണ് ഇപിഎഫ്ഒ പ്രഖ്യാപിച്ച പലിശ നിരക്ക്. കഴിഞ്ഞ വർഷം 8.55 ശതമാനമായിരുന്നു പലിശ നിരക്ക്.
ബാങ്കുകളും പലിശ നിരക്ക് കൂട്ടേണ്ടി വരും
പണപ്പെരുപ്പം മൂന്ന് ശതമാനത്തോളം ഉയരുമ്പോൾ ഇപിഎഫ്ഒയുടെ പലിശ നിരക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയും ബാങ്കുകൾ അവരുടെ സേവിംഗ്സ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ സമാന തലത്തിൽ നിലനിർത്താൻ നിർബന്ധിതരാകുകയും ചെയ്യുന്നുമെന്നും അധികൃതർ വ്യക്തമാക്കി. ബാങ്കുകളെ വിട്ട് കൂടുതൽ ആളുകൾ ഫണ്ടുകളിലേയ്ക്ക് നിക്ഷേപം നടത്തുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ധനമന്ത്രാലയത്തിന്റെ ആശങ്കകൾ
ധനമന്ത്രാലയത്തിന്റെ ആശങ്കകൾ പരിഗണിക്കുമെന്നും പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടുമെന്നുമാണ് തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുന്നത്. വരിക്കാർക്കു തുക നൽകുന്നതിൽ ഇപിഎഫ്ഒ വീഴ്ച വരുത്തിയാൽ ബാധ്യത സർക്കാരിനായതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് നേരത്തേ തന്നെ ധനമന്ത്രാലയം പറഞ്ഞിരുന്നു. പ്രതിസന്ധിയിലായ ഐഎൽ ആൻഡ് എഫ്എസിലെ ഇപിഎഫ്ഒയുടെ നിക്ഷേപത്തിന്റെ വിശദാംശങ്ങളും മന്ത്രാലയം നേരത്തേ തന്നെ തേടിയിരുന്നു.
മുന്‍ വര്‍ഷങ്ങളിലെ പലിശ നിരക്ക്
2017-2018 സാമ്പത്തിക വര്‍ഷമാണ് ഇപിഎഫ്ഒ പലിശ നിരക്ക് 8.55 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് ഈ തീരുമാനമെനടുത്തത്. അതേ സമയം മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പുതുക്കിയ പലിശ നിരക്ക് ഇങ്ങനെയാണ് ഇപിഎഫ്ഒ 2017-18 കാലഘട്ടത്തില്‍ 8.55 ശതമാനം പലിശ പുതുക്കി. 2016-17 ല്‍ 8.65 ശതമാനവും, 2015-16 ല്‍ 8.8 ശതമാനവുമാണ് നിരക്ക്. 2013-14 ,2014-15 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് 8.75 ശതമാനവുമാണ് നിരക്ക്. 2012-13 സാമ്പത്തിക വര്‍ഷത്തിലാണ് പലിശ നിരക്ക് 8.5 ശതമാനമാക്കിയത്.
malayalam.goodreturns.in
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications