ബജറ്റ് അവതരണത്തിനിടയില്‍ പ്രശസ്തരുടെ വാക്കുകള്‍ ഉദ്ധരിക്കുന്നതും കാവ്യശകലങ്ങള്‍ ചൊല്ലുന്നതും സാധാരണയാണ്. ധനമന്ത്രി നിര്‍മ്മല സീതാരാമനും ആ പതിവ് തെറ്റിച്ചില്ല. അതിലുപരി ബജറ്റിനെ കവിതകള്‍ കൊണ്ടു സമ്പന്നമാക്കിയെന്നു പറയാം. ചാണക്യസൂത്രം ഉദ്ധരിച്ചാണ് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന് തന്റെ കന്നി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. 'നിശ്ചയദാര്‍ഢ്യത്തോടെയുളള പ്രയത്നങ്ങള്‍ ഫലം കാണുക തന്നെ ചെയ്യും ' എന്ന അര്‍ത്ഥം വരുന്ന വരികളാണ് മന്ത്രി ചൊല്ലിയത്. മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് നിര്‍മ്മല സീതാരാമന് ഈ വരികള്‍ ഉദ്ധരിച്ചത്.
രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ആത്മവിശ്വാസം എത്ര പ്രധാനമാണെന്ന് പറയുന്നതിടെ ' ആത്മവിശ്വാസമുണ്ടെങ്കില്‍ വഴി എങ്ങനെയും തെളിഞ്ഞുവരും, കാറ്റിന്റെ സംരക്ഷണത്തിലും തിരി കെടാതെ പിടിച്ചുനില്ക്കും' എന്ന് അര്‍ത്ഥം വരുന്ന ഉറുദു കവി മന്‍സൂര്‍ ഹാഷ്മിയുടെ രണ്ടുവരികളും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാധാരണസ്ത്രീയില് നിന്നും ദൈവിക പരിവേഷത്തിലേക്ക് ഉയര്‍ത്തും എന്ന അര്‍ത്ഥമുളള ' നാരി ടു നാരായണി ' എന്ന വാചകം ആമുഖമായി ചൊല്ലിയാണ് സ്ത്രീകള്‍ക്കായുളള പദ്ധതികള്‍ ധനമന്ത്രി അവതരിപ്പിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിലൂടെ മാത്രമെ രാജ്യപുരോഗതി സാധ്യമാകൂവെന്ന് ' പക്ഷിയ്ക്ക് ഒരു ചിറക് കൊണ്ടു മാത്രം ഉയര്‍ന്നു പറക്കാനാകില്ല ' എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ച് നിര്‍മ്മല സീതാരാമന് പറഞ്ഞു.
നികുതി പിരിവിനെപ്പറ്റി പറയുന്നതിനിടെ ഒരു പ്രാചീന തമിഴ്കവിതയുടെ വരികള്‍ ധനമന്ത്രി ഓര്‍ത്തെടുത്തു. പാണ്ഡ്യരാജാവിന് നല്കുന്ന ഉപദേശരൂപത്തിലാണ് കവിത. ഒരു നെല്‍പ്പാടത്ത് നിന്നും കുറച്ച് നെല്ലുകള്‍ പുഴുങ്ങിയാലുണ്ടാക്കുന്ന ചോറുമതി ആനയ്ക്ക് വിശപ്പ് മാറ്റാന്‍. എന്നാല്‍ ആന നെല്‍പ്പാടത്തേക്ക് ഇറങ്ങിച്ചെന്നാല്‍ അവസ്ഥ ഭീകരമാകും. അതായത് സര്‍ക്കാരിന് കിട്ടാനുളള നികുതി മാത്രം മതിയെന്നും ആരുടെയും ബിസിനസ് തകര്‍ക്കാന്‍ ഉദ്ദേശമില്ലെന്നുമാണ് ഇതിന്റെ സാരം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications