2020 മാർച്ചോടെ രണ്ടോ മൂന്നോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ പ്രാദേശിക, വിദേശ സ്ഥാപനങ്ങൾക്ക് വിൽക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിൽപ്പനയിലൂടെ 8.5 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2019-20 സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് ഭാരത് പെട്രോളിയം കോർപ്പ് ലിമിറ്റഡ്, ലോജിസ്റ്റിക് കമ്പനിയായ കണ്ടെയ്നർ കോർപ്പ് ഓഫ് ഇന്ത്യ ലിമിറ്റഡ്, കടക്കെണിയിലായ എയർ ഇന്ത്യ എന്നിവ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ വലിയ റിഫൈനറും ഇന്ധന ചില്ലറവ്യാപാരിയുമായ ഭാരത് പെട്രോളിയം കോർപ്പറേഷനിലെ ഓഹരികൾ വിദേശ എണ്ണ കമ്പനിയ്ക്ക് വിൽക്കാനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ആഭ്യന്തര ഇന്ധന ചില്ലറവിൽപ്പനയിൽ ബഹുരാഷ്ട്ര കമ്പനികളെ ആകർഷിക്കാനും മത്സരം വർദ്ധിപ്പിക്കാനുമാണ് സർക്കാരിന്റെ തീരുമാനമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
എയർ ഇന്ത്യയിൽ ഇന്റർനാഷണൽ ടിക്കറ്റുകൾ സൗജന്യം; ചെയ്യേണ്ടത് എന്ത്?
എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ഥിരം ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ സ്വകാര്യവല്‍ക്കരണത്തിന് മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്. കുറഞ്ഞ സമയംകൊണ്ട് പരമാവധി ലാഭമാണ് സ്വകാര്യവല്‍ക്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
എയർ ഇന്ത്യയുടെ ഭാഗിക ഓഹരികള്‍ വിദേശ വിമാനക്കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായും ചില റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. എയർ ഇന്ത്യയുടെ കടത്തിന്റെ 30,000 കോടി രൂപ (4.21 ബില്യൺ ഡോളർ) ഒരു പ്രത്യേക ഹോൾഡിംഗ് കമ്പനിയിലേക്ക് നീക്കിയ ശേഷം ഓഹരി വില്‍പ്പന നടത്താനാണ് പദ്ധതി. ഒക്ടോബർ 10 നകം സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നാണ് സൂചന.
എയർ ഇന്ത്യ വിമാനത്തിൽ ഇനി ട്രെയിൻ ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം
malayalam.goodreturns.in