പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ( ഐആര്‍സിടിസി) പ്രഥമ ഓഹരി വിൽപ്പനയ്ക്ക് ഇന്ന് ശക്തമായ തുടക്കം. 645 കോടി രൂപയുടെ ഐപിഒ ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ശേഷം 76 ശതമാനം വരിക്കാർ ഓഹരികൾ വാങ്ങി. സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമാണ് ഐആര്‍സിടിസിയുടെ ഐപിഒ.
315- മുതൽ 320 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒ വിതരണം ഒക്ടോബര്‍ 3ന് അവസാനിക്കും. പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) 1.53 കോടി ഇക്വിറ്റി ഷെയറുകൾക്കായി 2.016 കോടി ഷെയറുകളുടെ ബിഡ്ഡുകൾ ലഭിച്ചുവെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നു.
യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത ; ട്രെയിനിലെ ഭക്ഷണം ഇനി പേടിയില്ലാതെ കഴിയ്ക്കാം
റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികൾ ഇരട്ടിയിലധികം സബ്‌സ്‌ക്രൈബു ചെയ്‌തു കഴിഞ്ഞു, ജീവനക്കാരുടെ ഭാഗവും പൂർണ്ണമായും സബ്‌സ്‌ക്രൈബുചെയ്‌തു, സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തിൽ 15 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു. 2,01,60,000 ഓഹരികൾ വിൽക്കുന്നതിനുള്ള ഓഫർ ഐപിഒയിൽ ഉൾക്കൊള്ളുന്നു. ഇത് സർക്കാരിൻറെ ഓഹരി 87.40 ശതമാനമായി കുറയ്ക്കും.
1,60,000 ഓഹരികൾ ജീവനക്കാർക്കായി നീക്കിവച്ചിട്ടുണ്ട്. ഐആര്‍സിടിസിയുടെ ഐപിഒ വഴി 635-645 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചില്ലറ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ഐപിഒയുടെ അന്തിമ നിരക്കില്‍ പ്രതി ഓഹരി 10 രൂപ ഇളവ് ലഭിക്കും. ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് & സെക്യൂരിറ്റീസ് എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, യെസ് സെക്യൂരിറ്റീസ് (ഇന്ത്യ ) എന്നിവരാണ് ഇഷ്യുവിന് മേല്‍നോട്ടം വഹിക്കുന്നത്.
സച്ചിന്റെ സ്പോർട്സ് കമ്പനി ഐപിഒയ്ക്ക് ഒരുങ്ങുന്നു
malayalam.goodreturns.in