മലേഷ്യൻ പ്രധാനമന്ത്രി കാശ്മീരിലെ ഇന്ത്യയുടെ നയത്തെ വിമർശിച്ചതിനെ തുടർന്ന് ലോകത്തെ ഏറ്റവും മികച്ച പാം ഓയിൽ ഉപഭോക്താക്കളായ ഇന്ത്യ, ലോകത്തിലെ രണ്ടാമത്തെ പാം ഓയിൽ വിതരണക്കാരായ മലേഷ്യയിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കി. ഇന്ത്യ കശ്മീർ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തതായി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയിൽ അറിയിച്ചിരുന്നു.
ഇന്തോനേഷ്യയിൽ നിന്ന്
മലേഷ്യൻ പ്രധാനമന്ത്രിയുടെ ഈ അഭിപ്രായത്തെ തുടർന്നാണ് മലേഷ്യയുടെ പ്രധാന വരുമാനമായ മാർഗമായ പാം ഓയിലിന്റെ ഇറക്കുമതി നിർത്തലാക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഇതിനെ തുടർന്ന് മലേഷ്യയിൽ നിന്ന് പാം ഓയിൽ വാങ്ങിയിരുന്ന പലരും ഇന്തോനേഷ്യയിൽ നിന്നുള്ള വിതരണത്തിലേക്ക് മാറാൻ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി മലേഷ്യയിൽ നിന്നുള്ള വെജിറ്റബിൾ ഓയിൽ ഇറക്കുമതിയും നിർത്തലാക്കുമോയെന്നാണ് വ്യാപാരികൾ ഇപ്പോൾ സംശയിക്കുന്നത്.
അതൃപ്തി പ്രകടിപ്പിക്കൽ
ഇന്തോനേഷ്യയിൽ നിന്ന് കൂടുതൽ പാം ഓയിൽ വാങ്ങിയും ഉക്രെയ്നിൽ നിന്ന് കൂടുതൽ ഭക്ഷ്യ എണ്ണ വിതരണം വർദ്ധിപ്പിച്ചും ഇന്ത്യ മലേഷ്യൻ പാം ഓയിൽ ഇറക്കുമതിയെ പുന:സ്ഥാപിക്കുമെന്ന് "ജയ്പൂരിലെ കട്ട്സ് സെന്റർ ഫോർ ഇന്റർനാഷണൽ ട്രേഡ്, ഇക്കണോമിക്സ് ആൻഡ് എൻവയോൺമെന്റ് മേധാവി ബിപുൽ ചാറ്റർജി പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസ്താവനയെക്കുറിച്ചുള്ള അതൃപ്തി പ്രകടിപ്പിക്കാൻ വ്യാപാര പങ്കാളിയെന്ന നിലയിൽ ഇന്ത്യ ആദ്യമായാണ് ഇങ്ങനെ ഒരു നയം സ്വീകരിക്കുന്നത്.
മലേഷ്യയ്ക്ക് തിരിച്ചടി
മലേഷ്യയിൽ നിന്നുള്ള പാം ഓയിൽ വാങ്ങൽ തടയുന്നതിനുള്ള ഇന്ത്യയുടെ നടപടികൾ മലേഷ്യയ്ക്ക് തിരിച്ചടിയാകും. കാരണം പാം ഓയിൽ മലേഷ്യയിലെ ഏറ്റവും വലിയ കാർഷിക കയറ്റുമതിയാണ്. കൂടാതെ ഇന്ത്യ ഏറ്റവും കൂടുതൽ പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം കൂടിയാണ്. ജനുവരി മുതൽ സെപ്റ്റംബർ വരെ ഇന്ത്യ 3.9 ദശലക്ഷം ടൺ പാം ഓയിൽ വാങ്ങിയിട്ടുണ്ട്. 2019 ജനുവരിയിൽ ചരക്കുകളുടെ ഇറക്കുമതി തീരുവ കുറച്ചതിനുശേഷം കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ ഇരട്ടിയിലധികം വരും ഇത്തവണത്തേത്.
വിവാദ അഭിപ്രായം
BoycottMalaysia ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡ് ആയാതോടെ മലേഷ്യയിലേക്ക് യാത്ര ചെയ്യരുതെന്നും രാജ്യവുമായുള്ള വ്യാപാരം ഒഴിവാക്കണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. കശ്മീരിനെക്കുറിച്ചുള്ള മഹാതിറിന്റെ അഭിപ്രായങ്ങൾ ഇന്ത്യയിലെ പൗരന്മാരിൽ രോഷം ജനിപ്പിക്കുകയും ചെയ്തു.
malayalam.goodreturns.in


Click it and Unblock the Notifications