എച്ച് 1 ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ടെക്കികൾക്ക് സന്തോഷ വാർത്ത. യുഎസിലെ രണ്ട് നിയമനിർമ്മാതാക്കൾ ചേർന്ന് എല്ലാ വർഷവും ഇഷ്യു ചെയ്യുന്ന ഗ്രീൻ കാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാനും നിലവിലെ ഇമിഗ്രേഷൻ നയത്തിൽ മാറ്റങ്ങൾ വരുത്താനുമുള്ള ബിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഉദാരവൽക്കരിക്കപ്പെട്ട ഗ്രീൻ കാർഡ് ഭരണം നടപ്പാക്കാൻ ശ്രമിക്കുന്ന എസ് 386 ഇമിഗ്രേഷൻ ബിൽ വ്യാഴാഴ്ച രാത്രി (ഇന്ത്യൻ സമയം) യുഎസ് സെനറ്റിൽ വോട്ടെടുപ്പിനായി ഒരുങ്ങുന്നതിനിടെയാണ് പുതിയ ബിൽ അവതരിപ്പിച്ചത്.
ബിൽ അവതരിപ്പിച്ചത് ആര്?
ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാരായ ഡിക്ക് ഡർബിൻ, പാട്രിക് ലേഹി എന്നിവർ ചേർന്നാണ് ബുധനാഴ്ച കുടിയേറ്റ ജീവനക്കാർക്കും കുടുംബങ്ങൾക്കുമായി റിസോൾവിംഗ് എക്സ്റ്റെൻഡഡ് ലിംബോ (റിലീഫ്) ആക്റ്റ് അവതരിപ്പിച്ചത്. ഇത് പ്രധാനമായും 10 നും 150 വർഷത്തിനുമിടയിൽ പഴക്കമുള്ള ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാക്കുമെന്ന് ഇവർ വ്യക്തമാക്കി.
നേട്ടം ഇന്ത്യക്കാർക്ക്
ബിൽ പാസാകുകയാണെങ്കിൽ ഇന്ത്യൻ പൗരന്മാരായിരിക്കും ഏറ്റവും വലിയ ഗുണഭോക്താക്കൾ. എന്നിരുന്നാലും, എതിരാളികൾ റിപ്പബ്ലിക്കൻ പാർട്ടിയാണ്. സെനറ്റിനെ നിയന്ത്രിക്കുന്നത്ഇവരായതിനാൽ ബിൽ പാസാകാനുള്ള സാധ്യത വളരെ കുറവാണ്. ഗ്രീൻ കാർഡുകൾക്കായി കാത്തിരിക്കുന്ന അമേരിക്കയിലെ ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് പുറമെ ഏകദേശം നാല് മില്യണിലധികം ആളുകൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇമിഗ്രന്റ് വിസ വെയിറ്റിംഗ് ലിസ്റ്റിലുണ്ടെന്ന് ബിൽ വ്യക്തമാക്കുന്നു.
നിലവിലെ നിയമം
യുഎസിൽ നിലവിലുള്ള നിയമമനുസരിച്ച്, പ്രതിവർഷം 2,26,000 ഫാമിലി ഗ്രീൻ കാർഡുകളും 1,40,000 എംപ്ലോയ്‌മെന്റ് ഗ്രീൻ കാർഡുകളും മാത്രമാണ് വിതരണം ചെയ്യുന്നത്. ഇവയിൽ പലതും കുട്ടികളിലേക്കും താമസക്കാരുടെ ജീവിത പങ്കാളികളിലേക്കും പോകുന്നു.
കെട്ടിക്കിടക്കുന്ന ലിസ്റ്റ്
അമേരിക്കയും ഇമിഗ്രേഷൻ സംവിധാനത്തിലെ ഏറ്റവും ഗുരുതരമായ ഒരു പ്രശ്നം, ഓരോ വർഷവും ആവശ്യത്തിന് ഗ്രീൻകാർഡുകൾ ലഭ്യമല്ല എന്നതാണ്. തൽഫലമായി, കുടിയേറ്റക്കാർ വർഷങ്ങളായി വെയിറ്റിംഗ് ലിസ്റ്റിൽ കെട്ടിക്കിടക്കുകയാണ് സെനറ്ററായ ഡിക്ക് ഡർബിൻ പറഞ്ഞു.
malayalam.goodreturns.in


Click it and Unblock the Notifications