നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 31.1 ശതമാനം കുറഞ്ഞ് 1.92 ലക്ഷം കോടി രൂപയായി. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ലോക്സഭയിൽ നൽകിയ കണക്കുകളാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 2.79 ലക്ഷം കോടി രൂപയായിരുന്നു. അവലോകന കാലയളവിൽ അറ്റ പരോക്ഷ നികുതി പിരിവ് 11.23 ശതമാനം ഇടിഞ്ഞ് 3.42 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇത് 3.86 ലക്ഷം കോടി രൂപയായിരുന്നു.
സുതാര്യമായ നികുതി സംവിധാനം; പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയ്ക്ക് തുടക്കം
മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2020-21 സാമ്പത്തിക വർഷത്തിലെ ശരാശരി മൊത്ത ജിഎസ്ടി വരുമാനം കുറയുന്ന പ്രവണത കാണിക്കുന്നുണ്ടെന്നും പലിശയും ലേറ്റ് ഫീസും റിട്ടേൺ ഫയലിംഗ് തീയതികളും നീട്ടിക്കൊണ്ട് കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൌൺ നികുതിദായകർക്ക് നൽകിയ ഇളവുകളാണ് ഇതിന് കാരണമെന്ന് ലോക്സഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ താക്കൂർ പറഞ്ഞു.
നികുതി പാലിക്കൽ മെച്ചപ്പെടുത്തുന്നതിന് സർക്കാർ സമഗ്രമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നികുതി വെട്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സിസ്റ്റം അധിഷ്ഠിത അനലിറ്റിക്കൽ ഉപകരണങ്ങളും സിസ്റ്റം ജനറേറ്റുചെയ്ത റെഡ് ഫ്ലാഗ് റിപ്പോർട്ടുകളും കേന്ദ്ര, സംസ്ഥാന നികുതി അധികാരികളുമായി പങ്കിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഫെയ്‌സ്‌ലെസ് നികുതി വിലയിരുത്തല്‍ പദ്ധതി; നികുതിദായകര്‍ അറിയേണ്ടതെല്ലാം