വിദേശ ടൂർ പാക്കേജുകൾക്കായും മറ്റ് ആവശ്യങ്ങൾക്കായും ഇനി വിദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി നൽകണം. 7 ലക്ഷം രൂപയ്ക്ക് മുകളിൽ എല്ലാ വിദേശ പണമടയ്ക്കലുകൾക്കും ഒക്ടോബർ 1 മുതൽ നികുതി ബാധകമാണ്. വിദേശ ടൂർ പാക്കേജുകളുടെ നികുതി ഏത് തുകയ്ക്കും 5% ആയിരിക്കും. മറ്റ് വിദേശ പണമടയ്ക്കൽ ആവശ്യങ്ങൾക്ക് 7 ലക്ഷത്തിന് മുകളിൽ ചെലവഴിച്ച തുകയ്ക്ക് മാത്രമേ നികുതി ഈടാക്കൂ.
ഒക്ടോബർ 1 മുതൽ വിദേശ പണമിടപാടുകൾക്ക് 5% നികുതി, കൂടുതൽ അറിയാം
വായ്പയെടുത്ത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിദേശ പണമടയ്ക്കലിന് 7 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് നികുതി വെറും 0.5% മാത്രമായിരിക്കും. പല ഇന്ത്യൻ വിദ്യാർത്ഥികളും വിദേശ വിദ്യാഭ്യാസത്തിന് വായ്പ എടുക്കുകയാണ് പതിവ്. റിസർവ് ബാങ്കിന്റെ പദ്ധതി പ്രകാരം വ്യക്തികൾക്ക് പ്രതിവർഷം പരമാവധി 250,000 ഡോളർ വിദേശത്തേക്ക് അയയ്ക്കാൻ കഴിയും. എന്നാൽ പണമടയ്ക്കൽ നികുതി പിരിക്കാനുള്ള വ്യവസ്ഥ 2020 ലെ ധനകാര്യ ബില്ലിലാണ് പ്രാബല്യത്തിലായത്. നിയമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
പല ധനകാര്യ സ്ഥാപനങ്ങളും ഒക്ടോബർ മുതൽ വിദേശ പണമടയ്ക്കലിന് നികുതി ബാധകമാണെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയം നികുതിയിളവ്, നികുതി പിരിച്ചെടുക്കൽ എന്നിവയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഇടപാടുകളെക്കുറിച്ച് മികച്ച ധാരണ നേടുന്നതിനും ചെലവ് രീതിയുമായി പൊരുത്തപ്പെടുന്നതിനും ഇലക്ട്രോണിക് പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.