തിരുവനന്തപുരം: വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകൾക്ക് 500 കോടി കെ എഫ് സി വായ്പ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂലൈ 30ന് സഭയിൽ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ഒരു പ്രത്യേക പദ്ധതിയും നടപ്പിലാക്കിയിരുന്നു. ഇപ്പോൾ കെ എഫ് സി മുഖേന വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്കായുള്ള പുതിയ വായ്പാ പദ്ധതിക്ക് രൂപമായെന്നും സംസ്ഥാന ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ഉത്പ്പാദന - സേവന മേഖലകളിലെ സംരംഭകർക്ക് പുതിയ യൂണിറ്റുകൾ തുടങ്ങുവാനും, നിലവിലുള്ള യൂണിറ്റുകൾ വിപുലീകരിക്കാനും സഹായം ലഭിക്കും. ദീർഘകാല വായ്പകൾ, ഹ്രസ്വകാല വായ്പകൾ, പ്രവർത്തന മൂലധന വായ്പകൾ എന്നിവക്ക് പുറമെ ബാങ്ക് ഗ്യാരന്റിയും പദ്ധതിയിൽ നൽകുന്നതാണ്. ഇതിലേക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ മികച്ച വ്യവസായിക സ്ഥാപനങ്ങൾ കൂടുതലും വ്യവസായ എസ്റ്റേറ്റുകൾ അടിസ്ഥാനമായി പ്രവർത്തിക്കുന്നതിനാലാണ് ഇത്തരമൊരു പദ്ധതിയുമായി കെ എഫ് സി മുന്നോട്ട് വന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കമ്പനികൾക്ക് 20 കോടിയും, പ്രോപ്രെയ്‌റ്റർഷിപ്, പാർട്ണർഷിപ് എന്നിവക്ക് 8 കൊടിയുമാണ് പരമാവധി വായ്പ ലഭിക്കുക. 50 കോടി രൂപ വരെ ബാങ്ക് ഗ്യാരന്റി ലഭിക്കും. പദ്ധതിയിലെ ദീർഘകാല വായ്പകൾക്ക് പ്രൊജക്റ്റ് തുകയുടെ 66% ലോൺ ലഭിക്കും. ബാക്കി 34% പ്രൊമോട്ടർമാർ കൊണ്ട് വരേണ്ടതാണ്. എന്നാൽ പ്രൊജക്റ്റ് തുകയിൽ ലാൻഡ് കോസ്ററ് ഉൾപെടുത്തിയിട്ടില്ലെങ്കിൽ 75% വരെ ലോൺ ലഭിക്കും. നിലവിലുള്ള യൂണിറ്റുകളുടെ നവീകരണത്തിനായി പ്രൊജക്റ്റ് കോസ്റ്റിന്റെ 90 ശതമാനം വരെ ആയിരിക്കും വായ്പക്കുള്ള അർഹത.
പ്രാഥമിക ജാമ്യവസ്തു പര്യാപ്തമാണെങ്കിൽ ഹയർ പർച്ചേസ് ഒഴികെയുള്ള ലോണുകൾക്ക് അധിക ഈട് നൽകേണ്ടതില്ല. മാത്രമല്ല 50 ലക്ഷം വരെയുള്ള വായ്പകൾക്ക് CGTMSE സൗകര്യവും നൽകുന്നതാണ്. കേരളത്തിലെ എല്ലാ വ്യാവസായിക എസ്റ്റേറ്റുകളുടെയും പ്രവർത്തനം വിശദമായി വിശകലനം ചെയ്തതിനു ശേഷമാണു ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയുടെ പൂർണരൂപം കെ എഫ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kfc.org ൽ ലഭ്യമാക്കിയിട്ടുണ്ട്. സംരംഭകർക്ക് ഈ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
എന്താണ് കെ എഫ് സി
1951- ലെ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻസ് ആക്ടിൻ പ്രകാരം രൂപവത്കൃതമായ ധനകാര്യം സ്ഥാപനമാണ് കേരളാ ഫിനാൻഷ്യൽ കോർപറേഷൻ അഥവാ കെ എഫ് സി (KFC). 01/12/1953-ൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് തുടക്കത്തിൽ ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപറേഷൻ എന്നായിരുന്നു. 1956-ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ സ്ഥാപനത്തിന്റെ പേര് കേരളാ ഫിനാൻഷ്യൽ കോർപറേഷൻ എന്ന് പുന:നാമകരണം ചെയ്തു. തിരുവനന്തപുരം വെള്ളയമ്പലമാണ് കെ എഫ് സിയുടെ ആസ്ഥാനം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications