ഡിസംബർ പാദത്തിൽ ഇന്ത്യയിലെ മികച്ച എട്ട് നഗരങ്ങളിലെ ഭവന വിൽപ്പനയിൽ 7 ശതമാനം വർധനയുണ്ടായതായി ഐസിആർഎ റിപ്പോർട്ട്. കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ജൂൺ പാദത്തിൽ വിൽപ്പന 62 ശതമാനം ഇടിഞ്ഞതായി കണക്കിലെടുക്കുമ്പോൾ, വിൽപ്പനയിലെ വീണ്ടെടുക്കൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയ്ക്ക് ഗുണകരമാണ്.
മഹാമാരിയെ തുടർന്ന് കുറഞ്ഞ വിലകളും ഭവനവായ്പ നിരക്ക് കുറയുന്നതും റിയൽ എസ്റ്റേറ്റ് മേഖലയിലെ വീണ്ടെടുക്കലിനെ പിന്തുണച്ചു. റിപ്പോ നിരക്കുമായി ബന്ധപ്പെട്ട ഭവനവായ്പ നിരക്ക് ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണ്. 7% ആണ് നിലവിലെ ശരാശരി ഭവന വായ്പ നിരക്ക്. താങ്ങാനാവുന്ന വില മെച്ചപ്പെടുത്തുന്നതിനും ആവശ്യം ഉത്തേജിപ്പിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
പ്രതിശീർഷ ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉൽപാദന) വർദ്ധനവ് ഭവന വിലയിലെ വർദ്ധനവിനെ മറികടക്കുന്നു. ശരാശരി ഭവന വില ജിഡിപിയുടെ 44 ഇരട്ടി വരുമെന്ന് ഐസിആർഎയുടെ സീനിയർ വൈസ് പ്രസിഡന്റും ഗ്രൂപ്പ് മേധാവിയുമായ ശുഭം ജെയിൻ പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ സർക്കാർ മധ്യ-ഭവന വിഭാഗത്തിനുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി ആനുകൂല്യം 2021 മാർച്ച് വരെ നീട്ടിയിരുന്നു.
മഹാരാഷ്ട്ര, കർണാടക തുടങ്ങിയ ചില സംസ്ഥാനങ്ങളും സ്റ്റാമ്പ് ഡ്യൂട്ടിയിൽ 2-3 ശതമാനം വെട്ടിക്കുറവ് പരിമിത സമയത്തേക്ക് നീട്ടി ഇത് ഭവന രജിസ്ട്രേഷനെ എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിക്കാൻ സഹായിച്ചു.