ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി അമേരിക്കയുടെ നിരീക്ഷണത്തിൽ. ലോകത്തെ മൂന്നാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി ഉൾപ്പെടെ ഒമ്പത് കമ്പനികളെ ചൈനീസ് മിലിട്ടറിയുമായി ബന്ധമുള്ള കമ്പനികളുടെ കരിമ്പട്ടികയിൽ യുഎസ് ഭരണകൂടം വ്യാഴാഴ്ച ചേർത്തു.
ഈ നീക്കത്തെത്തുടർന്ന്, യുഎസ് നിക്ഷേപകർക്ക് കരിമ്പട്ടികയിൽ ചേർത്ത കമ്പനികളിൽ ഇനി മുതൽ നിക്ഷേപം നടത്താൻ കഴിയില്ല. ഈ പട്ടികയുടെ ഭാഗമായ ഷവോമി പോലുള്ള കമ്പനികളുടെ ഓഹരികളും സെക്യൂരിറ്റികളും വാങ്ങുന്നതിൽ നിന്ന് നിക്ഷേപകരെ വിലക്കി. കൂടാതെ 2021 നവംബർ 11 നകം നിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ തിരിച്ചു നൽകേണ്ടി വരുമെന്ന് റോയിട്ടർ റിപ്പോർട്ട് ചെയ്തു.

നിർഭാഗ്യവശാൽ, ഷവോമിയോ മറ്റ് കമ്പനികളോ ചൈനീസ് സൈന്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഇതുവരെ ട്രംപ് ഭരണകൂടം ഒരു തെളിവും കണ്ടെത്തിയിട്ടില്ല. ഷവോമി പോലെ മികച്ച സ്മാർട്ട്‌ഫോൺ, ഇലക്‌ട്രോണിക്‌സ് കമ്പനിയായ ഷവോമി എങ്ങനെ കരിമ്പട്ടികയിൽ വളരെ പെട്ടെന്ന് കടന്നു എന്നത് നിക്ഷേപകരെ ഞെട്ടിച്ചിരുന്നു. ഈ നീക്കത്തിന് മുമ്പ്, ടെലികമ്മ്യൂണിക്കേഷൻ (ഹുവാവേ), അർദ്ധചാലക സാങ്കേതികവിദ്യ (എസ്എംഐസി) തുടങ്ങിയ നിർണായക വ്യവസായങ്ങളിൽ നിന്നുള്ള കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുന്നതിൽ ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ നിർമാതാക്കളായ ഡിജെഐയും ചൈനയിലെ മികച്ച അർദ്ധചാലക കമ്പനിയായ എസ്‌എംഐസിയും ഉൾപ്പെടുന്ന 60 ചൈനീസ് കമ്പനികളെ യുഎസ് കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ കരിമ്പട്ടിക യുഎസ് എന്റിറ്റി ലിസ്റ്റിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽ ഹുവാവേയിൽ നിന്നോ ഡിജെഐയിൽ നിന്നോ വ്യത്യസ്തമായി, ലൈസൻസില്ലാതെ യുഎസ് സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാൻ ഷവോമിക്ക് കഴിയും.
എന്നാൽ ജനുവരി 20 മുതൽ അധികാരമേൽക്കാൻ ഒരുങ്ങുന്ന ബൈഡൻ ഭരണകൂടം ഈ തീരുമാനത്തെ അസാധുവാക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും, അതുവരെ, പെട്ടെന്നുള്ള ഈ കരിമ്പട്ടികയിൽ ഉൾപ്പെടുത്തലിനോട് ഷവോമിയും മറ്റ് ചൈനീസ് കമ്പനികളും എങ്ങനെ പ്രതികരിക്കുന്നുവെന്ന് കണ്ടറിയണം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications