തമിഴ്നാട്ടിലെ സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, സ്പാകൾ എന്നിവിടങ്ങളിൽ എത്തുന്നവർക്ക് ഇനി ആധാർ കാർഡ് ആവശ്യമായി വരും. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ചൊവ്വാഴ്ച കോവിഡ് -19 നെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സേവന ദാതാക്കളിൽ നിന്ന് ആധാർ നമ്പർ ശേഖരിക്കുന്നത് നിർബന്ധമാക്കി.
നിങ്ങളുടെ കുട്ടിക്ക് ആധാർ കാർഡുണ്ടോ? അറിയേണ്ട മുഴുവൻ കാര്യങ്ങൾ ഇതാ
ശേഖരിക്കേണ്ട വിവരങ്ങൾ
സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, സ്പാകൾ എന്നിവയ്ക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമമനുസരിച്ച്, ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പർ, വിലാസം, ആധാർ നമ്പർ എന്നീ വിവരങ്ങൾ സഥാപനങ്ങൾ സൂക്ഷിക്കണം. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനും കോൺടാക്റ്റ് ട്രെയ്‌സിംഗ് സുഗമമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. മെയ് 24 മുതൽ സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും സലൂണുകളും ബ്യൂട്ടി പാർലറുകളും പ്രവർത്തിക്കാൻ അനുവാദമുണ്ടായിരുന്നു.
ലോക്ക്ഡൌൺ
അൺലോക്ക് ഒന്നാം ഘട്ടം ആരംഭിച്ച തിങ്കളാഴ്ച മുതൽ ചെന്നൈയിലും സലൂണുകളും മറ്റും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. അടുത്തിടെ സംസ്ഥാന സർക്കാർ കോവിഡ് -19 ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയിരുന്നു. സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, സ്പാകൾ എന്നിവയുടെ ഉടമകൾക്കും തൊഴിലാളികൾക്കുമായി തമിഴ്നാട് സർക്കാർ പുറത്തിറക്കിയിരിക്കുന്ന നിയമങ്ങളും നിർദ്ദേശങ്ങളും ഇവയാണ്.
പാനും ആധാറും ഇതുവരെ ബന്ധിപ്പിച്ചില്ലേ? നിങ്ങൾ എത്ര രൂപ പിഴ നൽകേണ്ടി വരും?
നിർദ്ദേശങ്ങൾ
- സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുക അല്ലെങ്കിൽ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഹാൻഡ് സാനിറ്റൈസർ നൽകുക.
- ജീവനക്കാർ കൈയ്യുറകളും ഫെയ്‌സ് മാസ്കുകളും ധരിക്കുകയും ഉപഭോക്താക്കളെ സ്പർശിക്കുന്നതിന് മുമ്പ് കൈ കഴുകുകയും വേണം.
- ബ്ലേഡുകൾ വീണ്ടും ഉപയോഗിക്കരുത്, ഉപയോക്താക്കൾക്ക് നൽകുന്ന നാപ്കിനുകൾ സുരക്ഷിതമായി നീക്കംചെയ്യണം.
- ഒരു ഉപഭോക്താവിനായി ഉപയോഗിക്കുന്ന ഹെഡ്‌ബാൻഡുകളും ടവലും കഴുകാതെ മറ്റൊരാൾക്ക് ഉപയോഗിക്കരുത്.
- ജലദോഷം, ചുമ, പനി ലക്ഷണങ്ങളുള്ള ജീവനക്കാരെ ജോലി ചെയ്യാൻ ഉടമകൾ അനുവദിക്കരുത്, ഉടനെ ഒരു ഡോക്ടറെ സമീപിക്കാൻ ആവശ്യപ്പെടുക.
- ഒരു സമയം 50 ശതമാനം സീറ്റുകൾ മാത്രമേ അനുവദിക്കാവൂ. തിരക്ക് ഒഴിവാക്കാൻ അകലം പാലിച്ച് ക്യൂ നിൽക്കാൻ ആവശ്യപ്പെടുക
ഗതാഗതം
തമിഴ്നാട്ടിലെ എല്ലാ ജില്ലകളെയും എട്ട് സോണുകളായാണ് തിരിക്കുക. ആദ്യ ആറ് മേഖലകളിൽ പൊതുഗതാഗതത്തിന്റെ 50 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. ഈ മേഖലകളിലെ ഗതാഗതത്തിന് ഇ-പാസും ആവശ്യമില്ല. വാടകയ്‌ക്കെടുത്ത വാഹനങ്ങൾക്കും ടാക്സികൾക്കും ഇ-പാസ് ഇല്ലാതെ സോണുകൾക്കുള്ളിൽ പ്രവർത്തിക്കാൻ കഴിയും. ഡ്രൈവറെ കൂടാതെ മൂന്ന് യാത്രക്കാരെ ഒരു വാഹനത്തിൽ അനുവദിക്കും.
ആധാറിലെയും പാൻ കാർഡിലെയും വിവരങ്ങളിൽ പൊരുത്തക്കേടുണ്ടോ? എങ്കിൽ ഇവ എങ്ങനെ ബന്ധിപ്പിക്കാം?