ദില്ലി: ജോലി സമയം 12 മണിക്കൂറാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഒമ്പത് മണിക്കൂറില്‍ നിന്നാണ് 12 മണിക്കൂറാക്കി ഉയര്‍ത്തുന്നത്. വിശ്രമ വേള ഉള്‍പ്പെടെയാണ് 12 മണിക്കൂര്‍. ഇത് സംബന്ധിച്ച് പ്രതികരണം അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്കിയിരിക്കുകയാണിപ്പോള്. പൊതുജനാഭിപ്രായം കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. എതിര്‍പ്പ് പ്രകടപ്പിക്കേണ്ടവര്ക്ക് തൊഴില്‍മന്ത്രാലയം അവസരം നല്‍കിയിരിക്കുകയാണ്.

അതേസമയം, തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു. ജോലി സമയം കൂട്ടാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്തിരിയണം എന്ന് എഐടിയുസി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണ്വെന്ഷന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് എഐടിയുസി അഭിപ്രായപ്പെട്ടു. ഐഎല്‍ഒ കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പുവച്ചതാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 26ന് ദേശ വ്യാപക സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളി വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമായ നയങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം എന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
ഒരു മണിക്കൂര്‍ വിശ്രമ വേള അടക്കം 12 മണിക്കൂര്‍ ജോലി സമയം എന്നതാണ് പുതിയ തൊഴില്‍ സമയമാറ്റത്തിലെ പ്രത്യേകത. നിലവിലുള്ള 13 നിയമങ്ങളെ യോജിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്. ഒരു ദിവസം 12 മണിക്കൂര്‍ വരെ ജോലി സമയം നീട്ടാമെന്ന് പറയുന്നുണ്ടെങ്കിലും ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടരുത് എന്നും കരട് നിര്‍ദേശത്തിലുണ്ട്.
കൊറോണ കാരം രാജ്യം സ്തംഭിച്ച വേളയില്‍ നിര്‍മാണ മേഖല അടഞ്ഞുകിടക്കുകയായിരുന്നു. ഒട്ടേറെ പ്രവൃത്തി ദിനങ്ങളാണ് നഷ്ടമായത്. ഇവ തിരിച്ചുപിടിക്കാന്‍ ജോലി സമയം വര്‍ധിപ്പിക്കണമെന്ന് ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സാമ്പത്തിക മേഖല വേഗത്തില്‍ കരകയറാന്‍ ഇത് ഉപകരിക്കുമെന്നാണ് അവരുടെ വാദം. ഇതിന് ചുവട് പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ജോലി സമയം ദീര്‍ഘിപ്പിക്കാന്‍ ശ്രമിക്കുന്നത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications