ഗൗതം ശാന്തിലാല്‍ അദാനിയും മുകേഷ് ധീരുഭായ് അംബാനിയും. എല്ലാവര്‍ക്കും അറിയുന്നത് പോലെ രാജ്യത്തെ ധനികരില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഈ ഗുജറാത്തുകാരാണ്. ധനികരുടെ പട്ടികയിൽ ഒന്നാമനാകാനുള്ള ഇരുവരുടെയും മത്സരത്തില്‍ 3 ലക്ഷം കോടി രൂപയ്ക്ക് അംബാനി ഇപ്പോള്‍ പിറകില്‍ നില്‍ക്കുന്നു എന്നാണ് ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂന്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ വ്യക്തമാക്കുന്നത്.
1 വര്‍ഷം മുന്‍പ് ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മിലുള്ള വരുമാനത്തിൽ 2 ലക്ഷം കോടി രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. അന്ന് മുന്നിലായിരുന്ന റിലയൻസ് ചെയർമാനെ വെട്ടി ഒരു വർഷം കൊണ്ട് 5ലക്ഷം കോടിയിലധികം രൂപയാണ് അദാനി സമ്പത്തായി ചേർത്തത്.
പുതിയ കണക്കില്‍ 10.94 ലക്ഷം കോടിയാണ് അദാനിയുടെ സമ്പാദ്യം. അംബാനി 7.95 ലക്ഷം കോടിയുമായി രണ്ടാമതുണ്ട്. ഇരുവരും തമ്മിലുള്ള വ്യത്യാസം 3ലക്ഷം കോടി രൂപയാണ്. അംബാനി ദിവസം 210 കോടി രൂപ സമ്പാദിക്കുമ്പോള്‍ ലോകത്തിലെ രണ്ടാമത്തെ ധനികനായ അദാനി പ്രതിദിനം 1612 കോടിയാണ് സമ്പത്തിലേക്ക് കൂട്ടിച്ചേർക്കുന്നത്.
ഇവിടെ രസകരമായ മറ്റൊരു കണക്കുണ്ട്. 2012 ല്‍ അംബാനിയുടെ ആസ്തിയുടെ ആറിലൊന്ന് മാത്രമായിരുന്നു അദാനിയുടെ ആസ്തി. ഇവിടെ നിന്നാണ് 10 വര്‍ഷം കൊണ്ട് അംബാനിയെ മറികടക്കുന്ന വളർച്ച അദാനിക്കുണ്ടായത്. അദാനിയെ പോലൊരു ഒന്നാം തലമുറകാരന്‍ പുതിയ മേഖലകളുടെ ഉപയോഗപ്പെടുത്തിയും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചും നേടിയ വിജയമാണെന്നും വരുന്ന മേഖലകളെ ഉത്തേജിപ്പുമാണെന്നും ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂന്‍ ഇന്ത്യ റിച്ച് റിപ്പോർട്ടിലുണ്ട്.
ശതകോടീശ്വരന്മാർ
സ്വയം സമ്പന്നനാകുന്നതിനൊപ്പം മറ്റുള്ളവരെ കൂടി സമ്പന്നരാക്കിയ കമ്പനിയിൽ. അദാനി ഗ്രൂപ്പ് കമ്പനികളും റിലയൻസും അല്ല മുന്നിൽ ആല്‍കീം ലബോറട്ടറീസ്, ഏഷ്യന്‍ പെയിന്റ്, പിഡിലൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവരാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. കമ്പനിയുടെ ഭാഗമായ ധനികരിൽ 1,000 കോടി മുതൽ 71,000 കോടി രൂപ വരെ ആസ്തി ഉള്ളവർ ഉണ്ട്.
ആല്‍കീം ഇന്‍ഡ്‌സ്ട്രീസാണ് ഏറ്റവും കൂടുതല്‍ ധനികരെ സൃഷ്ടിച്ച കമ്പനി. 13 ശതകോടീശ്വരന്മാർ കമ്പനി സൃഷ്ടിച്ചു കമ്പനി ചെയര്‍മാന്‍ ബസുദോ നാരായണ്‍ സിംഗും കുടുംബവും രാജ്യത്തെ 137ാമത്തെ ധനികരമാണ്. ആസ്തി 12600 കോടിയാണ്.
ഏഷ്യന്‍ പെയിന്റ് ചെയര്‍മാന്‍ അശ്വിനി ദാനിയും കുടുംബവും രാജ്യത്തെ കോടീശ്വരന്മാരിൽ 13ാം സ്ഥാനത്താണ്. 71600 കോടിയാണ് ഇവരുടെ ആസ്തി. കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അഭയ് വാകിലും കുടുംബവും സമ്പന്നരിൽ 77-മതാണ്. 1300 കോടിയാണ് ആസ്തി. 10 ശതകോടീശ്വരന്മാരെയാണ് കമ്പനി ഉണ്ടാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനിയാണ് ഏഷ്യൻ പെയിന്റ്.
ചമ്പക്ലാല്‍ ചോക്സി, ചിമന്‍ലാല്‍ ചോക്സി, സൂര്യകാന്ത് ദാനി, അരവിന്ദ് വാകിൽ എന്നിവര്‍ ചേര്‍ന്ന് 1942-ലാണ് കമ്പനി സ്ഥാപിച്ചത്. ഏഷ്യന്‍ പെയിന്റ്‌സ് 1967 മുതല്‍ പെയിന്റ് വിപണിയില്‍ ഒന്നാം സ്ഥാനത്താണ്. അലങ്കാര, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പെയിന്റുകള്‍ കമ്പനി നിർമിക്കുന്നുണ്ട്.
പിഡിലൈറ്റിന് കീഴില്‍ 7 ശതകോടീശ്വരന്മാരാണ് ഉള്ളത്. കമ്പനി ചെയര്‍മാന്‍ നരേന്ദ്രകുമാര്‍ കല്യാണ്‍ജി പരീഖിന്റെ ആസ്തി 19,600 കോടി രൂപയാണ്. രാജ്യത്തെ ധനികരുടെ പട്ടികയിൽ 83മതാണ് ഇദ്ദേഹം. പിഡിലൈറ്റ് 7 ശതകോടീശ്വരന്മാരെയാണ് സൃഷ്ടിച്ചത്. ഉപഭോക്തൃ കേന്ദ്രീകൃത കമ്പനിയാണ് പിഡിലൈറ്റ്. പശകള്‍, സീലന്റുകള്‍, വാട്ടര്‍പ്രൂഫിംഗ് സൊല്യൂഷനുകള്‍, നിര്‍മ്മാണ രാസവസ്തുക്കള്‍ എന്നിവയാണ് പ്രധാന ഉത്പ്പന്നങ്ങൾ.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications