ദില്ലി: ഇന്ത്യയിലെ സ്റ്റാർട്ട് അപ്പ് കമ്പനിയെ സ്വന്തമാക്കി ആമസോൺ. ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാമതുള്ള ഇന്ത്യയിൽ വേരുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായാണ് ആമസോൺ രംഗത്തെത്തിയിട്ടുള്ളത്. ഓഫ് ലൈൻ സ്റ്റോറിലെ വിൽപ്പന ഓൺലൈനിലേക്ക് മാറ്റുന്നതിന് മുന്നോടിയായായാണ് ഈ നീക്കം. ഇതോടെ ആമസോണിന്റെ വ്യാപാരം 95 ശതമാനത്തിന് മുകളിലേക്ക് ഉയർത്തുകയാണ് ആമസോണിന്റെ പ്രധാനലക്ഷ്യം.
ഏഴ് മാസം കൊണ്ട് കുറഞ്ഞത് 9,120 രൂപ! സ്വര്‍ണവിലയിലെ ഇടിവ് ഞെട്ടിപ്പിക്കുന്നത്... അടുത്തതെന്ത്?
പെർപ്യൂൾ എന്ന സ്റ്റാർട്ട് അപ്പ് ഏറ്റെടുക്കുന്നതായി ആമസോൺ ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്വന്തമാക്കാൻ ആമസോൺ ടെക്നോളജീസ് 14.7 മില്യൺ ഡോളർ നൽകിയതാണ് പുറത്തുവരുന്ന വിവരം. പെർപ്യൂളിന്റെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടി കമ്പനി 5 മില്യൺ ഡോളർ അധികമായി ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിൽ പെർപ്യൂൾ റീട്ടെയിലർമാർക്ക് ഗൂഗിൾ പേ, പേടിഎം, ഫോൺ പേ, ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിനായി മൊബൈൽ പേയ്മെന്റ് ഉപകരണം നൽകുന്നതിനായി പെർപ്യൂൾ 6.36 മില്യൺ ഡോളറാണ് ചെലവഴിച്ചിട്ടുള്ളത്. ഇന്ത്യയിലുള്ളവർക്ക് ഓഫ് ലൈൻ സേവനം എളുപ്പത്തിലാക്കുന്നതിന് വേണ്ടി പെർപ്യൂൾ ക്ലൌഡ് അധിഷ്ടിത
"ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി ഇന്ത്യയിലെ എല്ലാവിധത്തിലുള്ള ബിസിനസുകൾക്കും അവസരങ്ങൾ നൽകുന്നതിനായി പെർപ്യൂൾ ടീമിനൊപ്പം ചേരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും ആമസോൺ വ്യക്തമാക്കി." 2016 ന്റെ അവസാനത്തോടെയാണ് ബെംഗളൂരു ആസ്ഥാനമായുള്ള പെർപ്യൂൾ ആരംഭിക്കുന്നത്. പെർപ്യൂളിന്റെ സ്റ്റാർട്ടപ്പിന്റെ ആദ്യ ഉൽപ്പന്നം ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ഹൈപ്പർമാർക്കറ്റ്, ബിഗ് ബസാർ തുടങ്ങിയ സൂപ്പർചെയിനുകളിൽ ക്യൂ ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിലായിരുന്നു ശ്രദ്ധ ചെലുത്തിയത്. ബെഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് - നിക്ഷേപകരിൽ പ്രൈം വെഞ്ച്വർ പാർട്ണർമാർ, കലാരി ക്യാപിറ്റൽ, രഘുനന്ദൻ ജി (നിയോബാങ്ക് സോൾവിന്റെ സ്ഥാപകൻ) എന്നിവരെ കണക്കാക്കുന്നു - സമീപ വർഷങ്ങളിൽ ഇത് കൂടുതൽ വിപുലീകരിച്ചു