കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ രംഗത്തെ മെല്ലെപ്പോക്ക് തുടരുകയാണ്. ഇക്കാരണത്താല്‍ നിരവധി കമ്പനികളാണ് വ്യാപരത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ മാര്‍ച്ച് പാദത്തിലെ പ്രതീക്ഷിത വരുമാനം നേടാന്‍ കഴിയില്ലെന്ന നിലപാടിലാണ് ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ്. കൊറോണ വ്യാപനത്താല്‍ സംജാതമായ ഡിമാന്‍ഡ് കുറവും കമ്പനി പ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്കുമാണ് ഇതിന് കാരണം. ആപ്പിളിന്റെ പ്രധാന വരുമാനമായ ഐഫോണിന്റെ നിര്‍മ്മാണവും പ്രതിസന്ധിയിലാണ്.
ആപ്പിളിന്റെ സുപ്രധാന വിപണികളിലൊന്നാണ് ചൈന.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍, നിലവിലെ സാഹചര്യം കമ്പനി പ്രതീക്ഷച്ചതിനെക്കാള്‍ മന്ദിപ്പിലാണെന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു. ഐഫോണിനുണ്ടായിരുക്കുന്ന ഡിമാന്‍ഡ് കുറവും ചൈനയില്‍ കടകള്‍ അടഞ്ഞുകിടക്കുന്നതും ഇതിന് ആക്കം കൂട്ടുന്നു. സ്റ്റോറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് അവസാന പാദത്തില്‍ 63 മുതല്‍ 65 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ആപ്പിള്‍ പ്രതീക്ഷിച്ചിരുന്നത്. വിദഗ്ധര്‍ അഭിപ്രായപ്പെട്ടത് കമ്പനി ശരാശരി 65.23 ബില്യണ്‍ ഡോളര്‍ വരെ വരുമാനം നേടുമെന്നാണ്. ഫെബ്രുവരി പത്തോട് കൂടി നിര്‍മ്മാണശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പോയമാസം കമ്പനി പറഞ്ഞിരുന്നു. എന്നാല്‍, വൈറസ് വ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചു.

തങ്ങളുടെ ഭൂരിഭാഗം ഉത്പ്പന്നങ്ങളും സേവനങ്ങളും ചൈനയില്‍ വിപണനം നടത്തുന്ന ഏറ്റവും വലിയ യുഎസ് സാങ്കേതിക ഭീമന്മാരാണ് ആപ്പിള്‍. ഫെയ്സ്ബുക്ക്, ആല്‍ഫബെറ്റ്, ഗൂഗിള്‍, ആമസോണ്‍, നെറ്റ്ഫ്ളിക്സ് തുടങ്ങിയ കമ്പനികളുടെ ഉത്പ്പനങ്ങളും സേവനങ്ങളും ചൈനയില്‍ നിയന്ത്രിതമാണ്. ഇവരുടെ ചില സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാവുന്നുമില്ല. ആപ്പിളിന് കൂടാതെ മറ്റ് കമ്പനികളും സമാന അവസ്ഥയില്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. ഗെയിമിങ് ആക്സറികള്‍ ഉത്പാദിപ്പിക്കുന്ന നിന്‍ഡെന്‍ഡോ എന്ന കമ്പനിയുടെയും നിര്‍മ്മാണ പ്രവര്ത്തനങ്ങള്മന്ദഗതിയിലായിട്ടുണ്ട്. ചൈനയൊഴികെയുള്ള വിപണികളില്‍ കമ്പനിയുടെ സേവനങ്ങളുടെയും ഉത്പ്പന്നങ്ങളുടെയും വില്‍പ്പന സാധാരണഗതിയിലാണെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഉപഭോക്താക്കള്‍ക്ക് താഴ്ന്ന വിലയിലുള്ള ഐഫോണ്‍ ലഭ്യമാക്കാനുള്ള പദ്ധതികളിലാണ് ആപ്പിള്‍. ഈ മാസം നിര്‍മ്മാണം ആരംഭിക്കുന്ന താഴ്ന്ന ബജറ്റ് ഐഫോണ്‍, മാര്‍ച്ച് മാസത്തോടെ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി കമ്പനിയുടെ ഈ പദ്ധതികളെ ബാധിക്കുമോയന്ന ആശങ്കയും നിലനില്ക്കുന്നു. ആപ്പിളിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന വിപണികളില്‍ മൂന്നാം സ്ഥാനമാണ് ചൈനയ്ക്കുള്ളത്.
രാജ്യത്ത് കമ്പനിയ്ക്കുള്ള 42 സ്റ്റോറുകളില്‍ മിക്കതും കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിരുന്നു. ഇവയിലൂടെ ഉത്പ്പന്നങ്ങള്‍ വില്ക്കാന് കഴിയാത്തതും കമ്പനി തിരിച്ചടിയായിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ മാത്രമാണിപ്പോള്‍ ഇവയ്ക്ക് പ്രവര്‍ത്താനനുമതി. എന്നാല്‍, കൊറോണ ഭീതി നില്ക്കുന്നതിനാല് ഉപഭോക്താക്കള്‍ സ്റ്റോറുകളിലെത്താന് മടിയ്ക്കുന്നു. ചൈനയില്‍ കമ്പനിയുടെ കോണ്ടാക്റ്റ് സെന്ററുകളും കോര്‍പ്പറേറ്റ് ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു റീടെയില്‍ സ്റ്റോറുകള്‍ വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ പുനരാരംഭിക്കുന്നതാണെന്നും കമ്പനി അറിയിച്ചു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications