സിംഗപ്പൂർ ആസ്ഥാനമായുള്ള ബാങ്കിംഗ് സ്ഥാപനമായ ഡിബിഎസിന്റെ റിപ്പോർട്ട് അനുസരിച്ച് 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തിക വിപണി മികച്ച സുതാര്യതയാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ട് പ്രകാരം 2020 സാമ്പത്തിക വർഷത്തിലെ നവംബർ വരെയുള്ള ആദ്യ എട്ട് മാസങ്ങളിൽ ബജറ്റിനെ അപേക്ഷിച്ച് ധനക്കമ്മി 15 ശതമാനം ഉയർന്നിരുന്നു. എന്നിരുന്നാലും ചെലവ് മൊത്തത്തിൽ പദ്ധതികൾക്ക് അനുസൃതമാണ്.
ധനക്കമ്മി സ്ഥിതി അസാധാരണമല്ല, കാരണം ഒരു സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 പാദങ്ങളിൽ ധനക്കമ്മി വഷളാകുകയും അവസാന പാദത്തിൽ മിതത്വം പാലിക്കുകയും ചെയ്യുന്നത് മുമ്പും നടന്നിട്ടുണ്ട്. ചെലവിലെ കുറവും ദീർഘകാല വരുമാനത്തിന്റെ വരവുമാണ് ഇതിന് കാരണമെന്ന് ഡിബിഎസ് സാമ്പത്തിക വിദഗ്ധൻ രാധിക റാവു പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ, അവസാന പാദത്തിലെ വരുമാനം വരാൻ സാധ്യതയില്ല.
എന്താണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ? ഏതൊക്കെ മാർഗത്തിലൂടെ ആദായ നികുതി ഇളവുകൾ ലഭിക്കും?
സർക്കാരിന്റെ ചെലവ് വരുമാനത്തേക്കാൾ കൂടുതലാകുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്. വായ്പകളിൽ നിന്നുള്ള പണത്തെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായ നിലവിലെ സാഹചര്യത്തിൽ ആദായനികുതി നിരക്ക് കുറയ്ക്കാനും മറ്റ് ഉത്തേജന പാക്കേജുകൾ ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കിടയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി 1 ന് തന്റെ രണ്ടാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കുക എന്നതാണ് മോദി സർക്കാരിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.