ആദായ നികുതി നിരക്ക്, ഉയർന്ന വരുമാനം നേടുന്നവർക്കുള്ള പുതിയ സ്ലാബുകൾ, കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി വെട്ടിക്കുറയ്ക്കൽ, ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ തുടങ്ങി 2020ലെ ബജറ്റ് നിർദ്ദേശങ്ങൾ ധനമന്ത്രാലയത്തിന്റെ പരിശോധനയിൽ. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ധനമന്ത്രാലയം ഈ നിർദ്ദേശങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങൾ അവതരിപ്പിക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. ഫെബ്രുവരിയിൽ ബജറ്റ് അവതരിപ്പിക്കും.
ആദായനികുതി വെട്ടിക്കുറവിന് പകരമായി പിഎം-കിസാൻ പോലുള്ള പദ്ധതികളിലൂടെ കൂടുതൽ പണം നേരിട്ട് ജനങ്ങളുടെ കൈയിൽ എത്തിക്കുക അല്ലെങ്കിൽ അടിസ്ഥാന സൌകര്യങ്ങൾക്കായി ചെലവ് വർദ്ധിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിര്‍മ്മല സീതാരാമന്‍ ആരോഗ്യമേഖലയ്ക്കായി മാറ്റിവെച്ചത് ഇതൊക്കയാണ്
കോർപ്പറേറ്റ് നികുതി വെട്ടിക്കുറവുകളിലൂടെ സർക്കാർ ഇതിനകം 1.45 ലക്ഷം കോടി രൂപ നൽകിയിട്ടുണ്ട്, എന്നാൽ നിക്ഷേപങ്ങളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള വിശാലമായ നേരിട്ടുള്ള നികുതി പരിഷ്കരണത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കിയത്. കഴിഞ്ഞ ബജറ്റിൽ ഇക്കാര്യത്തിൽ യാതൊരു മാറ്റവും വരുത്തിയിരുന്നില്ല.
ഡയറക്ട് ടാക്സ് അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച കമ്മിറ്റി 10 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 10% വ്യക്തിഗത ആദായനികുതി നിരക്ക് ആവശ്യപ്പെട്ടിട്ടുണ്ട്; 10 ലക്ഷത്തിൽ കൂടുതലും 20 ലക്ഷം രൂപ വരെയുമുള്ള വരുമാനമുള്ളവർക്ക് 20 ശതമാനം, 20 ലക്ഷം രൂപയിലും രണ്ട് കോടി രൂപയിലുമുള്ള വരുമാനത്തിന് 30%; രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 35% എന്നിങ്ങനെയാണ് നികുതി. നിലവിൽ 2.5 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനം നികുതി രഹിതമാണ്. 2.5 മുതൽ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5% നികുതി ചുമത്തുന്നു; 5 മുതൽ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 20%, 10 ലക്ഷത്തിൽ കൂടുതലുള്ള വരുമാനത്തിന് 30% എന്നിങ്ങനെയാണ് നികുതി.