കാനഡയിലെ ക്യുബിക് പ്രവിശ്യയിലേക്കുള്ള കുടിയേറ്റക്കാർക്കായി പുതിയ നിയമം നടപ്പാക്കാൻ ഒരുങ്ങുകയാണ് പ്രൊവിൻഷ്യൽ ഗവൺമെന്റ്. പുതിയ മതേതര നിയമം അവർ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഒരു വാല്യൂ ടെസ്റ്റ് എന്ന നിബന്ധനയാണ് മുന്നോട്ട് വച്ചിരിയ്ക്കുന്നത്.
ദേശീയവാദ കേന്ദ്ര-വലത് പാർട്ടിയായ സിഎക്യു സർക്കാരാണ് ഇത്തരമൊരു പരീക്ഷണം നടപ്പിലാക്കിയത്. കൂടാതെ പ്രധാനമായും ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യയിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് സിഎക്യു പ്രധാനമായും നോക്കുന്നത്. ക്യൂബെക്കിനെ ഫെഡറൽ ഗവൺമെന്റിന് സ്വന്തമായി ഇമിഗ്രേഷൻ നിലകൾ നിശ്ചയിക്കുന്നതിനും രാജ്യത്തിനകത്ത് അതിന്റെ പ്രത്യേക സ്വത്വം സംരക്ഷിക്കുന്നതിനും ചില അനുമതികൾ അനുവദിച്ചിരുന്നു.
കൂടാതെ ഹിജാബുകൾ, ജൂത കിപ്പകൾ എന്നിവ പോലുള്ള മതചിഹ്നങ്ങൾ ധരിച്ച് അധികാരമുള്ള സ്ഥാനങ്ങളിൽ പൊതു ജീവനക്കാർക്ക് നിരോധനം നടപ്പാക്കിയതിന് ലെഗോൾട്ടിന്റെ സർക്കാർ അന്താരാഷ്ട്ര തലത്തിൽ വരെ പഴികേട്ടിരുന്നു. കഴിവുള്ള കുടിയേറ്റക്കാർ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് നിയമപരീക്ഷണം എന്ന് ലെഗോൾട്ട് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കുകയും ചെയ്തു. "ക്യൂബെക്കിൽ ഇത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു, കാരണം ഞങ്ങൾ ഒരു രാഷ്ട്രമാണ്, ഞങ്ങൾ ഒരു വ്യത്യസ്ത സമൂഹമാണ്, ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇനി മുതല്ഡ കനേഡിയൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന വ്യക്തികൾ കാനഡയുടെ ചരിത്രത്തെയും നിയമങ്ങളെയും കുറിച്ച് മറ്റ് വിഷയങ്ങളിൽ ഒരു പരീക്ഷണം വിജയിക്കേണ്ട ഫെഡറൽ തലത്തിൽ നിലവിലുള്ള പരീക്ഷണത്തിന് സമാനമാണെന്ന് ലെഗോൾട്ട് വിവരിച്ചു. കൂടാതെ ഇത്തരമൊരു പരീക്ഷയിൽ ഇനി മുതൽ ക്യുബെക്ക് മൂല്യങ്ങളും ഉൾക്കൊള്ളുന്നതായതിനൽ വിജയിക്കാൻ ഒരു വ്യക്തി 75% എങ്കിലും സ്കോർ ചെയ്യണം," സർക്കാരിന്റെ പ്രതിനിധീകരിക്കുന്ന വ്യക്തി പറഞ്ഞു. എന്നാൽ അഭയാർഥികൾക്കല്ല, സാമ്പത്തിക കുടിയേറ്റക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമേ ഈ പരിശോധന ബാധകമാകൂ.
വിസ്തീർണ്ണം അനുസരിച്ച് കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയും ജനസംഖ്യയുടെ രണ്ടാമത്തെ വലിയ പ്രവിശ്യയുമാണ് ക്യൂബെക്ക് എന്നിരിക്കേ ലെഗോൾട്ടിന്റെ സർക്കാർ 2020 ൽ കുടിയേറ്റ ലക്ഷ്യം 2019 ൽ 40,000 ൽ നിന്ന് 43,000 നും 44,500 നും ഇടയിൽ എത്തിക്കുവാനുളള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാൽ നിലവിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിന് ഓഗസ്റ്റിൽ പ്രവിശ്യയിൽ പ്രതിവർഷം 60,000 കുടിയേറ്റക്കാർ ആവശ്യമാണെന്ന് പ്രവിശ്യയിലെ പ്രധാന ബിസിനസ്സ് ലോബിയായ ഫെഡറേഷൻ ഡെസ് ചേംബ്രെസ് ഡി കൊമേഴ്‌സ് ഡു ക്യുബെക്ക് (എഫ്‌സിസിക്യു) പറഞ്ഞു. കൂടാതെ പ്രഖ്യാപിച്ച ഇമിഗ്രേഷൻ നടപടികളിൽ നിരാശയുണ്ടെന്നും അവർ വ്യക്തമാക്കി.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications