ജൂലൈ 1 മുതൽ ബാങ്ക് എടിഎം പണം പിൻവലിക്കൽ നിയമങ്ങളിൽ മാറ്റം വരുത്താൻ പോകുന്നു. കാരണം, ലോക്ക്ഡൌൺ സമയത്ത് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരുന്നു. മൂന്ന് മാസത്തേക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്. അതായത് 2020 ജൂൺ 30 വരെ. ഇളവുകൾ നീട്ടുന്ന കാര്യം സർക്കാർ പ്രഖ്യാപിക്കാത്തതിനാൽ പഴയ എടിഎം പിൻവലിക്കൽ നിയമങ്ങൾ പുന:സ്ഥാപിക്കപ്പെടും.
എടിഎം പിൻവലിക്കൽ നിയമങ്ങൾ
എടിഎം പിൻവലിക്കൽ നിയമങ്ങൾ ഒരോ ബാങ്കിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ, ബാങ്ക് ഉപഭോക്താക്കൾ അവരുടെ ശാഖയിലെ കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെടാനും ഇക്കാര്യത്തിലുള്ള മാറ്റങ്ങൾ അറിയേണ്ടതുമാണ്. മഹാമാരി മൂലമുണ്ടായ ലോക്ക്ഡൌൺ സമയത്ത്, ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്‌ബിഐ എടിഎമ്മുകളിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും നടത്തിയ എല്ലാ എടിഎം ഇടപാടുകളുടെയും സർവീസ് ചാർജുകൾ എഴുതിത്തള്ളിയിരുന്നു.
എടിഎം വഴി കാശ് മാത്രമല്ല അരിയും കിട്ടും, അതും സൌജന്യമായി
ജൂൺ 30 വരെ
എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് മാർച്ച് 24 ന് ധനമന്ത്രി നടത്തിയ പ്രഖ്യാപനം കണക്കിലെടുത്ത്, എസ്‌ബിഐ എടിഎമ്മുകളിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും നടത്തുന്ന എല്ലാ എടിഎം ഇടപാടുകൾക്കും എടിഎം ചാർജുകൾ ജൂൺ 30 വരെ എഴുതിത്തള്ളാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു.
എടിഎം ഇനി നിങ്ങളുടെ വീടിന് മുന്നിലെത്തും; ചലിക്കുന്ന എടിഎമ്മുമായി എച്ച്ഡിഎഫ്സി ബാങ്ക്
എട്ട് ഇടപാട്
മെട്രോ നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) sbi.co.in ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ ഇടപാട് നടത്താൻ 8 സൌജന്യ ഇടപാടുകൾ അനുവദിക്കുന്നു. ഇതിന് മുകളിലുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കും.
എടിഎം ഇനി നിങ്ങളെ തേടിയെത്തും; ചലിക്കുന്ന എടിഎം വാനുമായി ഐസിഐസിഐ ബാങ്ക്
അധിക ഫീസ്
എസ്‌ബിഐ സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ 8 സൌജന്യ ഇടപാടുകൾ നടത്താൻ അനുവദിക്കുന്നു. 5 എസ്‌ബിഐ എടിഎമ്മുകളിൽ നിന്നും മറ്റേതെങ്കിലും ബാങ്കിന്റെ 3 എടിഎമ്മുകളിൽ നിന്നുമുള്ള സൌജന്യ ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു. മെട്രോ ഇതര നഗരങ്ങൾക്ക് 10 സൌജന്യ എടിഎം ഇടപാടുകൾ ലഭിക്കുന്നു. അതിൽ എസ്‌ബിഐയിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നും 5 വീതം ഇടപാടുകൾ നടത്താം. തുടർന്ന് പണമിടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയും പണമല്ലാത്ത ഇടപാടുകൾക്ക് 8 രൂപയും ജിഎസ്ടിയും ഈടാക്കുന്നു.