ദില്ലി: പദ്ധതി പ്രകാരം കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ സർവീസ് ഒക്ടോബർ 31 ന് സബർമതി നദീതീരത്ത് നിന്നും സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി മൻസുഖ് മണ്ഡാവിയ. ഈ പദ്ധതിക്കായി മാലദ്വീപിൽ നിന്നും ഒരു സീപ്ലെയിൻ സര്‍ക്കാര്‍ വാങ്ങുകയായിരുന്നു. 205 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ സേവനത്തിനായി മാലദ്വീപില്‍ നിന്നും വിമാനം ഗുജറാത്തിലെത്തി. മാലദ്വീപില്‍ നിന്നും ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാനാ വിമാനം കൊച്ചി കായലില്‍ ഇറങ്ങിയത് വാര്‍ത്തായായിരുന്നു.
മല്ല്യയില്‍ നിന്നും 3,600 കോടി തിരിച്ചുപിടിച്ചു , മിച്ചം 11,000 കോടിയെന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം
ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ വില്ലിംഗ്ഡണ്‍ ദ്വീപിനിടയില്‍ വെണ്ടുരുത്തി ചാനലിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ധനം നിറച്ചതിന് ശേഷം വിമാനം മൂന്ന് മണിക്ക് യാത്ര പുനരാരംഭിക്കുകയും ചെയ്തു സർക്കാരിന്റെ ഉഡാന്‍ പദ്ധതി പ്രകാരം ഈ സര്‍വ്വീസിന് ആനുകൂല്യങ്ങൾ നൽകുമെന്നും ഷിപ്പിംഗ് മന്ത്രി പറഞ്ഞു. "ഒരിക്കൽ നിക്ഷേപിക്കുന്നതിലൂടെ ഇത് മേഖലയിലെ ടൂറിസത്തിന് വലിയൊരു ഊർജ്ജം പകരും. 12 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 19 സീറ്റുകളുള്ള വിമാനമാണ് പദ്ധതിക്കായി എത്തിച്ചത്.സ്‌പൈസ് ജെറ്റാണ് വിമാനത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. സര്‍വീസിന്റെ ഉദ്ഘാടനം സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികമായ 31ന് നടന്നേക്കും.
സീപ്ലെയിൻ സേവനത്തിനായി റീജിയണൽ കണക്റ്റിവിറ്റി സ്കീമിന് കീഴിൽ നാല് വാട്ടർ എയറോഡ്രോമുകൾ നിർമ്മിക്കുന്നതിനായി കേന്ദ്ര സിവിൽ ഏവിയേഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുമായി ത്രി-കക്ഷി കരാറിൽ ഏർപ്പെടാനുള്ള നിർദ്ദേശം ഈ വർഷം ജൂലൈയിൽ ഗുജറാത്ത് സർക്കാർ അംഗീകരിച്ചിരുന്നു. ലാൻഡിംഗിനും ടേക്ക് ഓഫ് ചെയ്യലിനും സീപ്ലെയിനുകൾ, ഫ്ലോട്ട്-പ്ലെയിനുകൾ, എന്നിവ ഉപയോഗിക്കുന്ന ജലത്തിന്റെ ഒരു പ്രദേശമാണ് വാട്ടർ എയറോഡ്രോം അല്ലെങ്കിൽ സീപ്ലെയിൻ ബേസ്. രാജ്യത്ത് നിശ്ചയിച്ച 16 സീപ്ലെയിൻ റൂട്ടുകളിൽ സബർമതി, സർദാർ സരോവർ - സ്റ്റാച്യു ഓഫ് യൂണിറ്റി റൂട്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ റൂട്ടിന്റെ ഹൈഡ്രോഗ്രാഫിക് സർവേകൾ പൂർത്തിയായതായി സർക്കാർ നേരത്തെ അറിയിച്ചു.
ഇന്ധന നികുതി വീണ്ടും വര്‍ധിപ്പിക്കാന്‍ ആലോചന ; വരുമാനം കൂട്ടാന്‍ കേന്ദ്രം, ജനങ്ങളുടെ നടുവൊടിയുമോ