ഗൂഗിൾ പിന്തുണയുള്ള ഡെലിവറി സർവീസസ് സ്റ്റാർട്ടപ്പായ ഡുൻസോയുടെ ഡാറ്റാബേസിൽ സുരക്ഷാ ലംഘനം കണ്ടെത്തിയതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും പുറത്തായതായാണ് വിവരം. കമ്പനിയുടെ ഒരു മൂന്നാം കക്ഷി പങ്കാളിയുടെ സെർവർ ചോർന്നുവെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിലെ ചീഫ് ടെക്‌നോളജി ഓഫീസർ മുകുന്ദ് ജാ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ക്രെഡിറ്റ് കാർഡ് നമ്പറുകൾ പോലുള്ള പേയ്‌മെന്റ് വിവരങ്ങളൊന്നും നഷ്ട്ടപ്പെട്ടില്ലെന്നും ജാ പറഞ്ഞു.
സുരക്ഷാ വിടവ് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായും ഉപയോക്തൃ ഡാറ്റ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് സുരക്ഷാ പ്രോട്ടോക്കോളുകൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായും കമ്പനി അറിയിച്ചു. ഉപഭോക്താക്കളോട് പാസ്‌വേഡുകൾ മാറ്റാൻ ഡുൻസോ നിർദ്ദേശിച്ചിട്ടില്ല. കാരണം ആപ്ലിക്കേഷൻ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) സിസ്റ്റത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.
ഭീം ആപ്പ് ഉപഭോക്താക്കളുടെ ആധാർ കാർഡ്, ബാങ്ക് വിശദാംശങ്ങൾ അടക്കം ചോർന്നതായി റിപ്പോർട്ട്
തങ്ങൾ എല്ലായ്‌പ്പോഴും സുരക്ഷയെ വളരെ ഗൗരവമായി തന്നെ കാണുന്നുവെന്നും ഇങ്ങനെ സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും ജാ പറഞ്ഞു. ചോർന്ന അക്കൗണ്ടുകളുടെ എണ്ണമോ മൂന്നാം കക്ഷി പങ്കാളിയുടെ സെർവറിനെക്കുറിച്ചോ ഡുൻസോ വെളിപ്പെടുത്തിയിട്ടില്ല.
കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും വ്യാപിച്ചതിനുശേഷം സൈബർ ആക്രമണങ്ങളും ഡാറ്റ ചോർച്ചകളും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ ആസ്ഥാനമായുള്ള സൈബർ ഇന്റലിജൻസ് സ്ഥാപനമായ സൈബിൾ നേരത്തെ ഇന്ത്യാബുൾസ് ഗ്രൂപ്പിനെതിരായ ഒരു റാൻസംവെയർ ആക്രമണത്തിൽ ഹാക്കർമാർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള നിർണായക ഡാറ്റകളായ അക്കൗണ്ട് ഇടപാട് വിശദാംശങ്ങൾ, വൗച്ചറുകൾ, ബാങ്ക് മാനേജർമാർക്ക് അയച്ച കത്തുകൾ എന്നിവ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
നാടുവിട്ട വിജയ് മല്യയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറും, നിയമനടപടികൾ പൂർത്തിയായി