മൂന്നാം ഘട്ട ഉത്തേജന പാക്കേജുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇത്തവണ പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ധനമന്ത്രി സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്ന റിപ്പോർട്ട് വിശദീകരിച്ചു. സമ്പദ്വ്യവസ്ഥയുടെ ശക്തമായ വീണ്ടെടുക്കൽ പ്രകടമാണെന്നും കൊവിഡ് -19 കേസുകൾ കുറയുന്നതായും ധനമന്ത്രി വ്യക്തമാക്കി.
സർക്കാർ ജീവനക്കാർക്ക് യാത്ര ആനൂകൂല്യങ്ങൾക്ക് പകരം എൽടിസി വൗച്ചർ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
ബാങ്ക് വായ്പാ വളർച്ച 5..1% ഉയർന്നു. വിപണികൾ റെക്കോർഡ് ഉയരത്തിലാണ്. മൂന്നാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ നല്ല വളർച്ചയിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് പ്രവചിക്കുന്നതായും ധനമന്ത്രി പറഞ്ഞു. മൂഡീസ് ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ വീണ്ടും ഉയർത്തിയെന്നും സീതാരാമൻ വ്യക്തമാക്കി.
ഈ തിരിച്ചുവരവ് സുസ്ഥിരവും ശക്തമായ സാമ്പത്തിക വളർച്ചയാണെന്ന് ധനമന്ത്രി പറഞ്ഞു. തെരുവ് കച്ചവടക്കാർക്കായി പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം 26.2 ലക്ഷം വായ്പ അപേക്ഷകൾ ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികൾക്കുള്ള പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചതായും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
കിസാൻ ക്രെഡിറ്റ് കാർഡുകൾ വഴി 2.5 കോടി കർഷകർക്ക് ധനസഹായം നൽകിയതായും. 1.4 ലക്ഷം കോടി രൂപ കർഷകർക്ക് വിതരണം ചെയ്തതായും ധനമന്ത്രി വിശദമാക്കി. എമർജൻസി ക്രെഡിറ്റ് ലിക്വിഡിറ്റി ഗ്യാരണ്ടി സ്കീം പ്രകാരം 61 ലക്ഷം വായ്പക്കാർക്ക് 2.05 ലക്ഷം കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. അതിൽ 1.52 ലക്ഷം കോടി രൂപ വിതരണം ചെയ്തു. 17 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡിസ്കോമുകൾക്ക് 1.18 ലക്ഷം കോടി രൂപ അനുവദിച്ചതായും സീതാരാമൻ പറഞ്ഞു.
അമേരിക്കയില്‍ പുതിയ പ്രസിഡന്റ് വരുമ്പോള്‍ - അറിയണം ഇന്ത്യയുടെ ബിസിനസ് പ്രതീക്ഷകള്‍