മൂഡീസിന് പുറകെ ഫിച്ച് റേറ്റിംഗ്‌സും; ഇന്ത്യയുടെ ഔട്ട്‌ലുക്ക് നെഗറ്റീവ് ആക്കി മാറ്റി

കൊറോണ വൈറസിന്റെ ആഗോള വ്യാപനം ലോക സമ്പദ്‌വ്യവസ്ഥയെ വളരെയധികം ബാധിക്കുകയുണ്ടായി. ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ്, വ്യാഴാഴ്ച ഇന്ത്യയുടെ ഔട്ട്‌ലുക്ക് 'സ്ഥിരത' എന്നതില്‍ നിന്ന് 'നെഗറ്റീവ്' ആയി പരിഷ്‌കരിച്ചു. കൊവിഡ് 19 മഹാമാരി രാജ്യത്തിന്റെ ഈ വര്‍ഷത്തെ വളര്‍ച്ചാ സാധ്യതകളെ ഗണ്യമായി ദുര്‍ബലപ്പെടുത്തിയെന്നും ഉയര്‍ന്ന പൊതു-കടബാധ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ തുറന്നുകാട്ടുന്നുവെന്നും ഫിച്ച് പ്രസ്താവിച്ചു. ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്, 22 വര്‍ഷത്തനിടെ ഇതാദ്യമായി ഇന്ത്യയുടെ പരമാധികാര റേറ്റിംഗിനെ ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡായ 'Baa2' ആയി തരംതാഴ്ത്തിയാതിന് പിന്നാലെയാണ് ഫിച്ചിന്റെയും നടപടി.

എന്താണ് റേറ്റിംഗിലെ തരംതാഴ്ത്തല്‍?

എന്താണ് റേറ്റിംഗിലെ തരംതാഴ്ത്തല്‍?

ഇന്ത്യയുടെ ദീര്‍ഘകാല വിദേശ കറന്‍സി സ്ഥിരസ്ഥിതി റേറ്റിംഗ് (ഐഡിആര്‍) കാഴ്ചപ്പാടിനെ സ്ഥിരസ്ഥിതിയില്‍ നിന്ന് നെഗറ്റീവ് ആയി പരിഷ്‌കരിക്കുകയും ബിബിബി - ല്‍ റേറ്റിംഗ് നിശ്ചയിക്കുകയുമാണ് ഏജന്‍സി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് 25 -ല്‍ പ്രഖ്യാപിച്ച കര്‍ശന ലോക്ക്ഡൗണ്‍ നടപടികള്‍ കാരണം 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അഞ്ച് ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

2022

മാത്രമല്ല, 2022 സാമ്പത്തിക വര്‍ഷത്തിലിത് 9.5 ശതമാനം ഉയരുമെന്നും ഏജന്‍സി പറയുന്നു. കൊവിഡ് 19 മഹാമാരി ഈ വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ കാഴ്ചപ്പാടിനെ ഗണ്യമായി ദുര്‍ബലപ്പെടുത്തുകയും ഉയര്‍ന്ന പൊതു-കടബാധ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ തുറന്നുകാട്ടുകയും ചെയ്തു. തിരിച്ചുവരവിന് പ്രധാനമായും കാരണമാകുന്നത് താഴ്ന്ന അടിസ്ഥാന ഫലമാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

 

തരംതാഴ്ത്തല്‍ പ്രതിഫിലിപ്പിക്കുന്നത്?

മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പേ തന്നെ ദുര്‍ബലമായ ബിസിനസ്, ഉപഭോക്തൃ ആത്മവിശ്വാസം എന്നിവയിലായിരുന്നു ഇന്ത്യന്‍ സാമ്പത്തിക മേഖല. ഭരണത്തിലെ അപാകതകള്‍ കൊണ്ട് അധികാരികള്‍ക്ക് ചില ഉന്നത കേസുകള്‍ കൈകാര്യം ചെയ്യേണ്ടിവന്നു. എന്നിരുന്നാലും സര്‍ക്കാരിന്റെ മൂലധന നടപടികള്‍ കാരണം ബാങ്കിംഗ് മേഖലയുടെ നിഷ്‌ക്രിയ വായ്പ (എന്‍പിഎല്‍) ആനുപാതം രണ്ട് വര്‍ഷം മുമ്പ് 11.6 ശതമാനത്തില്‍ നിന്ന് 9.0 ശതമാനമായി ഉയര്‍ന്നു.

 വളര്‍ച്ചാ മാന്ദ്യം

വരുമാനത്തില്‍ കടുത്ത വളര്‍ച്ചാ മാന്ദ്യം, ധനക്കമ്മി, പൊതുമേഖലാ കടം ആനുപാതം എന്നിവയുടെ ആഘാതം മൂലം സര്‍ക്കാരിന്റെ ചെലവ് നിയന്ത്രിച്ചിട്ടും ധനപരമായ അളവുകള്‍ ഗണ്യമായി വഷളായി. ഈ സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 71.0 ശതമാനത്തില്‍ നിന്ന് പൊതു കടം 84.5 ശതമാനമായി ഉയരുമെന്നും ഫിച്ച് പ്രതീക്ഷിക്കുന്നു. ബാങ്കുകളിലെ പുതുക്കിയ ആസ്തി-ഗുണനിലവാര വെല്ലുവിളികളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലെ (എന്‍ബിഎഫ്‌സി) പണലഭ്യത പ്രശ്‌നങ്ങളും രാജ്യത്തെ ഇടത്തരം ജിഡിപി വളര്‍ച്ചാ കാഴ്ചപ്പാടിനെ പ്രതികൂലമായി ബാധിച്ചേക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X