ദില്ലി: അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നതാണ് ഇന്ധന വില വര്‍ധിക്കാന്‍കാരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഈ സമയത്ത് പെട്രോളും ഡീസലും വളരെ വിലയുള്ളതാവുമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം തങ്ങളല്ലെന്നും, അതിന് അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരേണ്ടത് ജിഎസ്ടി കൗണ്‍സിലാണെന്നും ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.

അതേസമയം ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ ഇന്ധന വില കുറയുമെന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ ഇന്ധനത്തില്‍ നിന്നുള്ള വരുമാനവും നികുതിയും കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഒരേപോലെ താല്പര്യ കുറവുണ്ട്. ക്രൂഡോയിലിന് വില ബാരലിന് 70 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. ഇത് ഇന്ത്യയിലെ ഉപയോക്താക്കളെ വല്ലാതെ ബാധിക്കുന്നുണ്ട്. കാരണം 80 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണെന്ന് ധര്‍മേന്ദ്ര പ്രധാന് വ്യക്തമാക്കി.
കേരളത്തില്‍ അടക്കം പെട്രോളിന് വില നൂറ് രൂപ കടന്നിരിക്കുകയാണ്. ഗുജറാത്ത് സര്‍ക്കാരും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മിലുള്ള ധാരണാപത്രത്തില്‍ ഒപ്പിടുന്നതിനുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാന് ഗുജറാത്തില്‍ എത്തിയപ്പോഴാണ് ഇത്തരം ചോദ്യങ്ങളെ നേരിട്ടത്. ജിഎസ്ടിയില്‍ പെട്രോളിനെയും ഡീസലിനെയും ഉള്‍പ്പെടുത്തുന്നതിന് താന്‍ എതിരല്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ജിഎസ്ടി കൗണ്‍സിലിലെ അംഗങ്ങള്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തണം. എങ്കില്‍ മാത്രമേ അത് സാധ്യമാകൂ.
നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്ത് വരുമാനം പലര്‍ക്കും പെട്രോള്‍ പമ്പില്‍ കൊടുക്കേണ്ട അവസ്ഥയാണെന്നും, അത് പണപ്പെരുപ്പത്തിന് വഴിയൊരുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷവും ജിഎസ്ടിക്ക് കീഴില്‍ ഇന്ധന വിലയെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications