രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുൻസ് കമ്പനിയായ എൽഐസിയുടെ 25% ഓഹരി വിൽക്കാൻ സർക്കാർ മന്ത്രിസഭയുടെ അനുമതി തേടുന്നു. ധനക്കമ്മി ജിഡിപിയുടെ 3.5 ശതമാനത്തിന് മുകളിൽ പോവാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2.1 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ ഈ കൊല്ലം ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാൻ പദ്ധതിയിട്ടിരിക്കുന്നതായാണ് വിവരം. എൽഐസി ഓഹരി വിൽപ്പനയ്ക്കായി പാർലമെന്റിന്റെ നിയമത്തിൽ ഭേദഗതി വരുത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.
ചർച്ചകൾ സ്വകാര്യമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എൽഐസിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ സമയം മാർക്കറ്റ് അവസ്ഥകളെ ആശ്രയിച്ചിരിക്കും. മാത്രമല്ല വിൽപന വിവിധ ഘട്ടങ്ങളായി നടപ്പാക്കാനായിരിക്കും പദ്ധതിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് മഹാമാരി രാജ്യത്തെ വളർച്ച സ്തംഭിക്കുകയും 2021 മാർച്ചിൽ അവസാനിക്കുന്ന വർഷത്തിൽ നിശ്ചയിച്ചിട്ടുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3.5% ധനക്കമ്മിയിലെത്തുകയും ചെയ്തതോടെ എൽഐസിയിലെ ഓഹരി വിൽപ്പന സർക്കാരിൻറെ ധനസമാഹരണം വർദ്ധിപ്പിക്കാൻ സഹായിക്കും.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുക്കാൻ സഹായിക്കുന്നതിന് സർക്കാർ ഡെലോയിറ്റിനെയും എസ്‌ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെയും തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ബ്ലൂംബെർഗ് ന്യൂസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ജൂണിൽ പുറത്തിറക്കിയ ടെണ്ടർ രേഖ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുററുടെ മൂലധന ഘടന വിലയിരുത്തുന്നതിനും സാമ്പത്തിക പ്രസ്താവന പുനർനിർമ്മിക്കുന്നതിനും കമ്പനിയെ സാമ്പത്തിക ഉപദേശകർ സഹായിക്കും.
നിർദ്ദേശത്തിന്റെ ഭാഗമായി 20,000 കോടി രൂപയുടെ അംഗീകൃത മൂലധനത്തിനായി സർക്കാർ പാർലമെന്റിൽ ഭേദഗതി വരുത്തുമെന്നും അത് 20 ബില്യൺ ഷെയറുകളായി വിഭജിക്കുമെന്നുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. ആസ്തി വിൽപ്പനയ്ക്കായി രൂപീകരിച്ച ഒരു മിനിസ്റ്റീരിയൽ പാനൽ പൊതു ഓഫറിന്റെ വലുപ്പം തീരുമാനിക്കുമെന്നും ഇൻഷുററുടെ മൂലധന ഘടനയിലെ മാറ്റങ്ങൾ മന്ത്രിസഭ പരിഗണിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications