പ്രമുഖ റേറ്റിംഗ് സ്ഥാപനമായ ഐസിആർഎ, ഇന്ത്യയുടെ ജിഡിപിയുടെ വളർച്ച 2020 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 4.7 ശതമാനമായി കുറയുമെന്ന് റിപ്പോർട്ട് പുറത്തു വിട്ടു. രാജ്യത്തിന്റെ മൊത്ത മൂല്യവർദ്ധനവ് (ജിവിഎ) 4.5 ശതമാനമായിരിക്കുമെന്നും ഐസിആർഎ പ്രവചിച്ചു. ജിഡിപിയും ജിവിഎയും യഥാക്രമം 5.0 ശതമാനവും 4.9 ശതമാനവുമായിരുന്നു ഒന്നാം പാദത്തിൽ. കൃഷി, സേവന മേഖലകളി ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ വളർച്ചാ നിരക്ക് നിലനിർത്തുമെന്നും ഐസിആർഎ റിപ്പോർട്ടിൽ പറയുന്നു.
വ്യവസായ മേഖലയിലെ ഇടിവാണ് ജിവിഎയുടെ വളർച്ച ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ 4.5 ശതമാനമായി കുറയാൻ കാരണമെന്ന് ഐസിആർഎയുടെ പ്രധാന സാമ്പത്തിക വിദഗ്ധ അദിതി നായർ പറഞ്ഞു. ആഭ്യന്തര ഡിമാൻഡിലെ കുറവ്, നിക്ഷേപ പ്രവർത്തനങ്ങൾ, എണ്ണ ഇതര ചരക്ക് കയറ്റുമതിയിലെ ഇടിവ് തുടങ്ങിയ കാരണങ്ങളാൽ ഉൽപാദന വളർച്ച ഈ സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ 0.6 ശതമാനത്തിൽ നിന്ന് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിആർഎയുടെ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 5.5 ശതമാനമായി കുറച്ച് ഫിച്ച് റേറ്റിംഗ് ഏജൻസി
2019 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലെ കനത്ത മഴ നിർമാണ മേഖലകളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമായി. കാർഷിക, ഗാർഹിക മേഖലകളിൽ നിന്നുള്ള വൈദ്യുതി ആവശ്യകതയും കുറയുന്നതിന് കാരണമായി. വ്യാവസായിക പ്രവർത്തനങ്ങൾ കുറഞ്ഞതോടെ വൈദ്യുതിയുടെ ആവശ്യവും കുറഞ്ഞു.
ഖനനം, ക്വാറി, നിർമ്മാണം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റികൾ എന്നിവയുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ വളർച്ച ദുർബലമാകുമെന്നാണ് ഐസിആർഎയുടെ പ്രതീക്ഷ.
2024ൽ ലോകം ആര് ഭരിക്കും? അടുത്ത അഞ്ച് വർഷം ഈ 20 രാജ്യങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ