ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, 2020-21 സാമ്പത്തിക വർഷത്തിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഒന്നാം പാദത്തിൽ ഏറ്റവും മോശം പ്രകടനമാണ് കാഴ്ച്ച വച്ചത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ലോക്ക്ഡൌണുകളെ തുടർന്ന് കുറഞ്ഞ ഉപഭോക്തൃ ആവശ്യത്തെയും നിക്ഷേപത്തെയും ആശ്രയിച്ച് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനം ചുരുങ്ങി.
കനത്ത ഇടിവ്
1996 ൽ ത്രൈമാസ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ആഴത്തിലുള്ള ഇടിവാണ് ഇത്തവണത്തേത്. മിക്ക വിശകലന വിദഗ്ധരും പ്രതീക്ഷിച്ചതിലും മോശം പ്രകടനാണ് ഇന്ത്യ കാഴ്ച്ചവച്ചത്. മഹാമാരി ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയിൽ ചരിത്രപരമായ ജിഡിപി ഇടിവിന് കാരണമായിട്ടുണ്ടെങ്കിലും, കൊവിഡ് -19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിലൂടെ ഇന്ത്യയിലെ സ്ഥിതി കൂടുതൽ വഷളായിട്ടുണ്ട്.
കഴിഞ്ഞ പാദത്തിലെ ജിഡിപി കണക്കാക്കല്‍ അതീവ ദുഷ്‌കരം: സാമ്പത്തിക വിദഗ്ധര്‍
ചൈന തിരിച്ചുപിടിച്ചു
ഏപ്രിൽ-ജൂൺ മാസങ്ങളിൽ ജപ്പാനിലെ സമ്പദ്‌വ്യവസ്ഥ 7.6 ശതമാനം ഇടിഞ്ഞെങ്കിലും ചൈന 3.2 ശതമാനം വളർച്ച നേടി. കൊറോണ വൈറസ് മഹാമാരി ചൈനയിൽ ഏറ്റവും ഉയർന്ന സമയത്ത് ജനുവരി-മാർച്ച് മാസങ്ങളിൽ വളർച്ച 6.8 ശതമാനം ചുരുങ്ങിയിരുന്നു. 2019 - 20 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇന്ത്യ 3.1 വളർച്ചയാണ് നേടിയത്. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായ ജർമ്മനിയിൽ ജിഡിപി 10.1 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ജിഡിപി കണക്കുകള്‍ ഇന്ന്, വന്‍ത്തകര്‍ച്ച തുറിച്ചുനോക്കി ഇന്ത്യ
മറ്റ് രാജ്യങ്ങൾ
ഏപ്രിൽ-ജൂൺ പാദത്തിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ 12 ശതമാനം ഇടിഞ്ഞു. ഇറ്റാലിയൻ സമ്പദ്‌വ്യവസ്ഥ ഇതേ കാലയളവിൽ 12.4 ശതമാനം ചുരുങ്ങി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഫ്രഞ്ച് ജിഡിപി 13.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം, യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ യുണൈറ്റഡ് കിംഗ്ഡം ജിഡിപിയിൽ 20.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.
രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും; തീരുമാനം സെപ്റ്റംബർ 19 ന്
യുഎസ് ഏറ്റവും പിന്നിൽ
ജിഡിപി വളർച്ചയിൽ ഇന്ത്യയേക്കാൾ മോശം പ്രകടനം കാഴ്ച്ച വച്ച ഒരേയൊരു രാജ്യം യുഎസ് ആണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ 32.9 ശതമാനം വാർഷിക നിരക്കിൽ ചുരുങ്ങിയ യുഎസ് സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയേക്കാൾ മോശം പ്രകടനം കാഴ്ച്ച വച്ചത്. കൊറോണ വൈറൽ ബിസിനസുകൾ അടച്ചുപൂട്ടുകയും പതിനായിരക്കണക്കിന് ആളുകളെ ജോലിയിൽ നിന്ന് പുറത്താക്കുകയും തൊഴിലില്ലായ്മ 14.7 ശതമാനമായി ഉയർത്തുകയും ചെയ്തതാണ് യുഎസിന് തിരിച്ചടിയായത്.