ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാര നടപടികള്‍ കരുത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. 2026 ആകുമ്പോഴേയേ്ക്കും മൊത്തം ജിഡിപിയുടെ 15 ശതമാനവും ഇന്ത്യയില്‍ നിന്നായിരിക്കുമെന്നാണ് യുബിഎസ് സെക്യൂരിറ്റീസിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ തൻവി ഗുപ്ത ജെയിൻ തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഉദ്പാദന ചിലവ് ഇന്ത്യയിലാണെങ്കിലും ഇത്പാദനത്തിന് അനുകൂലമായ ഘടകങ്ങള്‍ ചൈനയിലാണ്. എന്നാല്‍ വരുംനാളുകളില്‍ ഇന്ത്യയും വിയറ്റ്നാമും ഇക്കാര്യത്തിലും ചൈനയെ മറികടക്കും.
രാജ്യത്തിന്റെ പ്രധാന പരിഷ്കാരങ്ങളായ സ്വകാര്യവത്ക്കരണം, തൊഴില്‍നിയമ ഭേദഗതി, വിദേശ നിക്ഷേപം തുടങ്ങിയവയെല്ലാം ചേര്‍ന്നാണ് ആഗോള സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്താകുവാന്‍ സഹായിക്കുക. ഉത്പാദന ക്ഷമതയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചയും ചേര്‍ന്ന് വേണം ഇതിനെ ത്വരിതപ്പെടുത്തുവാന്‍. ഇതുവഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോള ജിഡിപി വളര്‍ച്ചയിലേക്ക് ഇന്ത്യയുടെ സംഭാവന 15 ശതമാനമായി മാറുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വലിയ പ്രാദേശിക വിപണന സാധ്യതകൾ, കുറഞ്ഞ തൊഴിൽ ചെലവ്, മാക്രോ ഇക്കണോമിക് സ്ഥിരത, നിലവിലുള്ള പരിഷ്കരണ വേഗത ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷ എന്നിവയെല്ലാം ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുന്നു.
നിലവിലുള്ള പൂജ്യത്തില്‍ നിന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ശേഷി മൊത്തം ആഗോള വിതരണ ശൃംഖലയുടെ 20-30 ശതമാനത്തിലെത്തണം. ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ഉദ്പാദനം ഉയരുന്നതും ആഗോള ഇലക്‌ട്രിക് കാര്‍ രംഗത്തെ ഭീമനായ ടെസ്ലയുടെ മോഡല്‍ 3 കാറിന്റെ ഉദ്പാദനം ഇന്ത്യയിലേക്ക് വരുന്നതും പ്രാദേശിക നിര്‍മ്മാണം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതും രാജ്യത്തിനറെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്ബിഐയ്ക്ക് പുറമേ ഈ രണ്ട് ബാങ്കുകളും, ഈ ബാങ്കുകള്‍ വീണാല്‍ സമ്പദ് ഘടന തരിപ്പണമാകും!!
നഗരസഭ മേഖലകളില്‍ പച്ചക്കറി കിയോസ്‌കുകളുമായി കുടുംബശ്രീ എത്തുന്നു; മാര്‍ച്ചില്‍ ആരംഭിക്കും
ഇറാന്‍ തുറമുഖത്ത് രണ്ടരക്കോടി ഡോളർ വിലയുള്ള ഹാർബർ ക്രെയിനുകൾ എത്തിച്ച് ഇന്ത്യ