ബെംഗളൂരു: ഇന്‍ഫോസിസ് സഹ സ്ഥാപകനും മലയാളിയും ആയ എസ്ഡി ഷിബുലാലിന്റെ കുടുംബം ഓഹരി വിറ്റഴിച്ച് വന്‍ ധനസമാഹരണം നടത്തി. ഇന്‍ഫോസിസില്‍ കുടുംബാംഗങ്ങള്‍ക്കുള്ള ഓഹരിയുടെ ചെറിയൊരു ശതമാനം ആണ് വിറ്റഴിച്ചത്.
85 ലക്ഷം ഓഹരികള്‍ വിറ്റഴിച്ച വകയില്‍ സമാഹരിച്ചത് 777 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിബുലാലിന്റെ ഭാര്യ, മകന്, മരുമകന്, ചെറുമകന് എന്നിവരുടെ ഓഹരികളുടെ ഒരുഭാഗമാണ് വിറ്റത്. ഇന്‍ഫോസിസിന്റെ മുന്‍ സിഇഒയും എംഡിയും ആണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ ഷിബുലാല്‍. ഓഹരി വിൽപനയുടെ വിശദാംശങ്ങൾ...
മലയാളി
ആലപ്പുഴ ജില്ലയിലെ മുഹമ്മ സ്വദേശിയായ എസ്ഡി ഷിബുലാല്‍ ഇന്‍ഫോസിസ് സ്ഥാപിച്ച ഏഴ് പേരില്‍ ഒരാളാണ്. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഫിസിക്സില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ഷിബുലാല്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ എംഎസ് ബിരുദം നേടുന്നത്. ഇതിന് ശേഷമാണ് ഇന്‍ഫോസിസ് രൂപീകരത്തില്‍ പങ്കാളിയാകുന്നത്.
777 കോടി രൂപ
ഷിബുലാലിന്റെ ഓഹരികളല്ല ഇപ്പോള്‍ വിറ്റിട്ടുള്ളത്. ഭാര്യ കുമാരി ഷിബുലാല്‍, മകന് ശ്രേയസ് ഷിബുലാല്‍, മരുമകന് സഗൗരവ് മന്‍ചന്ദ, ചെറുമകന് മിലന് മന്‍ചന്ദ എന്നിവരുടെ ഓഹരിയുടെ ഒരു ഭാഗമാണ് വിറ്റത്. മൊത്തം 85 ലക്ഷം ഓഹരികള്‍ വിറ്റ് സമാഹരിച്ചത് 777 കോടി രൂപയാണ്.
മകന്റെ ഓഹരികള്‍
മകന് ശ്രേയസ് ഷിബുലാലിന്റെ ഓഹരിയാണ് ഏറ്റവും അധികം വിറ്റത്- 40 ലക്ഷം ഓഹരികള്‍. ഇന്‍ഫോസിസിന്റെ മൊത്തം ഓഹരിയുടെ 0.09 ശതമാനം വരുമിത്. ഏതാണ്ട് 365.65 കോടി രൂപ മൂല്യമുണ്ട് ഇതിന്.
ശ്രേയസിന് ഇന്‍ഫോസില്‍ ഉണ്ടായിരുന്നത് 0.66 ശതമാനം ഓഹരികളായിരുന്നു ഇത്. ഇപ്പോഴത്തെ വില്പനയോടെ ഓഹരി ശതമാനം 0.56 ശതമാനമായി കുറഞ്ഞു.
കുമാരി ഷിബുലാല്‍
ഷിബുലാലിന്റെ ഭാര്യ, കുമാരി ഷിബുലാലിന്റെ 12 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. 10968 കോടി രൂപ മൂല്യമുള്ളതാണ് ഓഹരികള്‍. ഇന്‍ഫോസിസിന്റെ 0.03 ശതമാനം വരുമിത്. ഇതോടെ കുമാരി ഷിബുലാലിന്റെ ഓഹരി പങ്കാളിത്തം 0.22 ശതമാനം ആയി.
മരുകനും ചെറുമകനും
മരുമകന് ഗൗരവ് മന്‍ചന്ദയുടെ 18 ലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്. 164.56 കോടി രൂപ മൂല്യം വരും ഇതിന്. ഇതോടെ ഗൗരവിന്റെ ഓഹരി പങ്കാളിത്തം 0.32 ശതമാനം ആയി.
ഗൗരവിന്റെ മകന് മിലന് മന്‍ചന്ദയുടെ പേരിലുള്ള 15 ലക്ഷം ഓഹരികളും വിറ്റിട്ടുണ്ട്. ഇതിന്റെ മൂല്യം 137.11 കോടി രൂപയാണ്. മിലന്റെ ഓഹരി പങ്കാളിത്തം ഇതോടെ 0.33 ശതമാനം ആയി.
നിക്ഷേപങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും
കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് പണം സമാഹരിച്ചിരിക്കുന്നത് എന്നാണ് ഷിബുലാലിന്റെ കുടുംബ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. ജൂലായ് 22, 23, 24 തീയ്യതികളില്‍ ആയിട്ടായിരുന്നു ഓഹരികള്‍ വിറ്റഴിച്ചത്. ഇന്‍ഫോസിസിന്റെ പെയ്ഡ് അപ്പ് ഓഹരി മൂലധനത്തിന്റെ 0.20 ശതമാനം ഓഹരികളാണ് വിറ്റത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications