തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാരണം മുന്‍നിര്‍ത്തി ആരോഗ്യ മേഖലയ്ക്കാണ് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഈ തുക വിനിയോഗിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കന്നി ബജറ്റില്‍ പുതിയ നികുതികളോ നികുതി വര്‍ധനവോ ധനമന്ത്രി അവതരിപ്പിച്ചിട്ടില്ല. നികുതിയില്‍ ഒറ്റത്തവണയായുള്ള തീര്‍പ്പാക്കലും സര്‍ക്കാര്‍ തുടരും.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായുള്ള ആരോഗ്യ പാക്കേജില്‍ 2,800 കോടി രൂപയും ഉപജീവനം വഴിമുട്ടിയവര്‍ക്ക് പണം നേരിട്ടു എത്തിക്കുന്നതിനായുള്ള സാമ്പത്തിക പാക്കേജിന് 8,900 കോടി രൂപയുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെ സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ വായ്പകള്‍ക്കും പലിശയിളവുകള്ക്കുമായി 8,300 കോടി രൂപയും രണ്ടാം പിണറായി സര്‍ക്കാര്‍ നീക്കിവെച്ചു. ഇതേസമയം, പെന്ഷന് രൂപത്തിലാണോ അതോ മറ്റേതെങ്കിലും മാര്‍ഗത്തിലാണോ ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുകയെന്ന കാര്യത്തില്‍ ധനമന്ത്രി വിശദീകരണം നല്‍കിയിട്ടില്ല.
പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് 700 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന് ഉറപ്പുവരുത്താന്‍ 1,000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടി രൂപയും ബജറ്റില്‍ ധനമന്ത്രി വകയിരുത്തി. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വിഡ് ഓക്സജിന്‍ പ്ലാന്റ് സ്ഥാപിക്കാനും സര്‍ക്കാര്‍ നടപടി കൈക്കൊള്ളും.

കാര്‍ഷിക, വ്യവസായ, സേവന മേഖലകള്‍ക്കായി 1,600 കോടി രൂപ കരുതാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കാനായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ അനുവദിക്കാനും ഈ തുക വിനിയോഗിക്കും. നടപ്പു സാമ്പത്തിക വര്‍ഷം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ 1,000 കോടി രൂപയുടെ വായ്പ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 4 ശതമാനമായിരിക്കും പലിശ.

റബര്‍ കര്‍ഷകര്‍ക്കും ബജറ്റ് ആശ്വാസമേകുന്നുണ്ട്. റബര്‍ കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള സബ്സിഡി കുടിശ്ശികയ്ക്കായി 50 കോടി രൂപ ബജറ്റ് നീക്കിവെച്ചു. കുടുംബശ്രീ ഉപജീവന പാക്കേജ് വിഹിതം 100 കോടി രൂപയായും വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്താനുള്ള നോളജ് ഇക്കോണമി ഫണ്ട് 300 കോടി രൂപയായും ഉയര്‍ന്നത് കാണാം.
നടപ്പു വര്‍ഷം 4,500 കോടി രൂപയുടെ കെഎഫ്സി വായ്പ സര്‍ക്കാര്‍ നല്‍കും. നേരത്തെ, 2020 മാര്‍ച്ച് വരെ കൃത്യമായി വായ്പ തിരിച്ചടച്ചവര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 20 ശതമാനം അധിക വായ്പ കെഎഫ്സി അനുവദിച്ചിരുന്നു. ഇപ്പോള്‍ ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം കൂടി അധിക വായ്പ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. 50 കോടി രൂപയാണ് ഈ വിഭാഗത്തില്‍ ബജറ്റ് വകയിരുത്തുന്നത്. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയവും ലഭിക്കും.

പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ അനുവദിക്കാനായി 1,000 കോടി രൂപ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പലിശയിളവുകള്ക്കായി 25 കോടി രൂപയും പ്രത്യേകം നീക്കിവെച്ചു. കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്കാന് 5 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയതെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications