തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാരണം മുന്‍നിര്‍ത്തി ആരോഗ്യ മേഖലയ്ക്കാണ് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഈ തുക വിനിയോഗിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കന്നി ബജറ്റില്‍ പുതിയ നികുതികളോ നികുതി വര്‍ധനവോ ധനമന്ത്രി അവതരിപ്പിച്ചിട്ടില്ല. നികുതിയില്‍ ഒറ്റത്തവണയായുള്ള തീര്‍പ്പാക്കലും സര്‍ക്കാര്‍ തുടരും.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായുള്ള ആരോഗ്യ പാക്കേജില്‍ 2,800 കോടി രൂപയും ഉപജീവനം വഴിമുട്ടിയവര്‍ക്ക് പണം നേരിട്ടു എത്തിക്കുന്നതിനായുള്ള സാമ്പത്തിക പാക്കേജിന് 8,900 കോടി രൂപയുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെ സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ വായ്പകള്‍ക്കും പലിശയിളവുകള്ക്കുമായി 8,300 കോടി രൂപയും രണ്ടാം പിണറായി സര്‍ക്കാര്‍ നീക്കിവെച്ചു. ഇതേസമയം, പെന്ഷന് രൂപത്തിലാണോ അതോ മറ്റേതെങ്കിലും മാര്‍ഗത്തിലാണോ ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുകയെന്ന കാര്യത്തില്‍ ധനമന്ത്രി വിശദീകരണം നല്‍കിയിട്ടില്ല.
പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് 700 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന് ഉറപ്പുവരുത്താന്‍ 1,000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടി രൂപയും ബജറ്റില്‍ ധനമന്ത്രി വകയിരുത്തി. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വിഡ് ഓക്സജിന്‍ പ്ലാന്റ് സ്ഥാപിക്കാനും സര്‍ക്കാര്‍ നടപടി കൈക്കൊള്ളും.

കാര്‍ഷിക, വ്യവസായ, സേവന മേഖലകള്‍ക്കായി 1,600 കോടി രൂപ കരുതാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കാനായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ അനുവദിക്കാനും ഈ തുക വിനിയോഗിക്കും. നടപ്പു സാമ്പത്തിക വര്‍ഷം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ 1,000 കോടി രൂപയുടെ വായ്പ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 4 ശതമാനമായിരിക്കും പലിശ.

റബര്‍ കര്‍ഷകര്‍ക്കും ബജറ്റ് ആശ്വാസമേകുന്നുണ്ട്. റബര്‍ കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള സബ്സിഡി കുടിശ്ശികയ്ക്കായി 50 കോടി രൂപ ബജറ്റ് നീക്കിവെച്ചു. കുടുംബശ്രീ ഉപജീവന പാക്കേജ് വിഹിതം 100 കോടി രൂപയായും വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്താനുള്ള നോളജ് ഇക്കോണമി ഫണ്ട് 300 കോടി രൂപയായും ഉയര്‍ന്നത് കാണാം.
നടപ്പു വര്‍ഷം 4,500 കോടി രൂപയുടെ കെഎഫ്സി വായ്പ സര്‍ക്കാര്‍ നല്‍കും. നേരത്തെ, 2020 മാര്‍ച്ച് വരെ കൃത്യമായി വായ്പ തിരിച്ചടച്ചവര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 20 ശതമാനം അധിക വായ്പ കെഎഫ്സി അനുവദിച്ചിരുന്നു. ഇപ്പോള്‍ ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം കൂടി അധിക വായ്പ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. 50 കോടി രൂപയാണ് ഈ വിഭാഗത്തില്‍ ബജറ്റ് വകയിരുത്തുന്നത്. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയവും ലഭിക്കും.

പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ അനുവദിക്കാനായി 1,000 കോടി രൂപ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പലിശയിളവുകള്ക്കായി 25 കോടി രൂപയും പ്രത്യേകം നീക്കിവെച്ചു. കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്കാന് 5 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയതെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications