ദില്ലി: വനിതാ ദിനത്തില്‍ കേളത്തില്‍ നിന്നുള്‍പ്പടേയുള്ള വനിതാ സ്വയം സഹായ സംഘങ്ങളിൽ നിന്നും സംരംഭകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. "ആത്മനിർഭർ ആകാനുള്ള ഇന്ത്യയുടെ യാത്രയിൽ സ്ത്രീകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അന്താരാഷ്ട്ര വനിതാദിനത്തിൽ, സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധമാണ്." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു ചെയ്തു. "തമിഴ്‌നാട്ടിലെ തോഡ ഗോത്രത്തിലെ കരകൗശലത്തൊഴിലാളികൾ നിർമ്മിച്ച അതിമനോഹരമായ കൈ എംബ്രോയിഡറി ഷാൾ. ഞാൻ അത്തരമൊരു ഷാൾ വാങ്ങി. ഈ ഉൽപ്പന്നം ട്രൈബ്സ് ഇന്ത്യ വിപണനം ചെയ്യുന്നു" . തമിഴ്‌നാട്ടിലെ തോഡ ഗോത്രത്തിലെ കരകൗശലത്തൊഴിലാളികൾ നിർമ്മിച്ച എംബ്രോയിഡറി ഷാൾ വാങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു
"ചുറ്റുപാടുകൾക്ക് കൂടുതൽ വർണങ്ങൾ ചേർക്കുന്നു! നമ്മുടെ ആദിവാസി സമൂഹങ്ങളുടെ കല അതിമനോഹരമാണ്. ഈ കരകൗശല ഗോണ്ട് പേപ്പർ പെയിന്റിംഗ് നിറങ്ങളും സർഗ്ഗാത്മകതയും ലയിപ്പിക്കുന്നു. ഇന്ന് ഈ പെയിന്റിംഗ് വാങ്ങി " കരകൗശല ഗോണ്ട് പേപ്പർ പെയിന്റിംഗിനെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു
നാഗാലാൻഡിൽ നിന്ന് പരമ്പരാഗത ഷാളും പ്രധാനമന്ത്രി വാങ്ങി. ധൈര്യം, അനുകമ്പ, സർഗ്ഗാത്മകത എന്നിവയുടെ പര്യായമായ നാഗ സംസ്കാരത്തിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. "നാഗാലാൻഡിൽ നിന്ന് ഒരു പരമ്പരാഗത ഷാൾ വാങ്ങി." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഖാദി കോട്ടൺ മധുബനി പെയിന്റഡ് സ്റ്റോൾ വാങ്ങിയപ്പോൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു "ഖാദി മഹാത്മാഗാന്ധിയുമായും ഇന്ത്യയുടെ സമ്പന്നമായ ചരിത്രവുമായും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഖാദി കോട്ടൺ മധുബനി പെയിന്റഡ് സ്റ്റോൾ വാങ്ങി. ഇത് ഒരു മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നമാണ് കൂടാതെ നമ്മുടെ പൗരന്മാരുടെ സർഗ്ഗാത്മകതയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിൽ നിന്നുള്ള കൈകൊണ്ട് നിർമ്മിച്ച ജ്യൂട്ട് ഫയൽ ഫോൾഡറിനെ കുറിച്ച് ശ്രീ മോദി ട്വീറ്റ് ചെയ്തു "ഞാൻ തീർച്ചയായും പശ്ചിമ ബംഗാളിൽ നിന്നുള്ള ഈ കൈകൊണ്ട് നിർമ്മിച്ച ജ്യൂട്ട് ഫയൽ ഫോൾഡർ ഉപയോഗിക്കാൻ പോകുന്നു. സംസ്ഥാനത്തെ ആദിവാസി സമൂഹങ്ങൾ നിർമ്മിച്ച ഒരു ചണം ഉൽപ്പന്നം,എല്ലാവരുടെയും വീടുകളിൽ ഉണ്ടായിരിക്കണം! അസമിലെ കകതിപപുങ് ഡവലപ്‌മെന്റ് ബ്ലോക്കിലെ സ്വാശ്രയ ഗ്രൂപ്പുകൾ നിർമ്മിച്ച ഗാമുസയും പ്രധാനമന്ത്രി വാങ്ങി.
കേരളം ആസ്ഥാനമായി സ്ത്രീകൾ നിർമ്മിച്ച ക്ലാസിക് പാം ക്രാഫ്റ്റ് നിലവിലക്കു വാങ്ങിയതിനെക്കുറിച്ചും ശ്രീ മോദി ട്വീറ്റ് ചെയ്തു. കേരളത്തിലെ സ്ത്രീകൾ ചിരട്ട കൊണ്ട് നിർമ്മിച്ച നിലവിളക്ക് ഏറ്റു വാങ്ങാനായി ഔത്സുക്യത്തോടെ കാത്തിരിക്കുന്നു . പ്രാദേശിക കരകൗശല വിദ്യകളെയും ഉത്പന്നങ്ങളെയും നമ്മുടെ നാരീ ശക്‌തി സംരക്ഷിക്കുകയും ജനപ്രിയമാക്കുകയും ചെയ്യുന്നത് പ്രശംസനീയമാണ് - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications