സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ലക്ഷ്മി വിലാസ് ബാങ്കും ഡിബിഎസ് ബാങ്ക് ഇന്ത്യാ ലിമിറ്റഡും തമ്മിലെ ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ ലയനാനുമതി നല്കിയ സാഹചര്യത്തില്‍ ലക്ഷ്മി വിലാസ് ബാങ്കിന് മേല്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം വിലക്കുകള്‍ക്ക് ചെറിയ ഇളവുകള്‍ വന്നു. ഇനി നിക്ഷേപകര്‍ക്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാം. നിലവില്‍ ഡിസംബര്‍ 16 വരെയാണ് ലക്ഷ്മി വിലാസ് ബാങ്കിന് കേന്ദ്രം മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം നിക്ഷേപകര്‍ക്ക് പരമാവധി പിന്‍വലിക്കാവുന്ന തുക 25,000 രൂപയായി സര്‍ക്കാര്‍ പരിമിതപ്പെടുത്തുകയായിരുന്നു.

എന്തയാലും ഡിബിഎസുമായുള്ള ലയനത്തിന് അംഗീകാരം ലഭിച്ചതോടെ 20 ലക്ഷം നിക്ഷേപകര്‍ക്കും 4,000 ജീവനക്കാര്‍ക്കും 'പുതുജീവന്‍' ലഭിക്കുകയാണ്. ഇനി നിക്ഷേപകര്‍ക്ക് അവരുടെ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ല. ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ഇല്ലാതായി. ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ ബിസിനസ് വിപുലപ്പെടുത്താനാണ് സിംഗപ്പൂര്‍ ആസ്ഥാനമായ ഡിബിഎസിന്റെ നീക്കം. ലക്ഷ്മി വിലാസ് ബാങ്കിന്റെ കൈവശമുള്ള ചില്ലറ, ചെറുകിട, ഇടത്തരം ഉപഭോക്താക്കളെല്ലാം ഇനി ഡിബിഎസിലേക്കാണ് കടന്നുവരിക. പുതിയ സാഹചര്യത്തില്‍ ഡിബിഎസ് ഇന്ത്യയുടെ ഉപഭോക്തൃ നിക്ഷേപവും അറ്റ വായ്പയും 50 മുതല്‍ 70 ശതമാനം വരെ വര്‍ധിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് പ്രവചിക്കുന്നു.
നിലവില്‍ 500 ഓളം ശാഖകള്‍ ലക്ഷ്മി വിലാസ് ബാങ്കിന് ഇന്ത്യയിലുടനീളമുണ്ട്. ഇവയും ഡിബിഎസിലേക്ക് വന്നുചേരും. പറഞ്ഞുവരുമ്പോള്‍ 27 ശാഖകള്‍ മാത്രമാണ് ഡിബിഎസ് ബാങ്ക് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയെ സുപ്രധാന വിപണിയായാണ് ഡിബിഎസ് ഉറ്റുനോക്കുന്നത്. ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ ഡിബിഎസിന് ഇതിലും മികച്ച അവസരം കിട്ടാനില്ല. ലയനം നടന്നാല്‍ ഡിബിഎസിന്റെ അറ്റ വായ്പകള്‍ 0.9 ശതമാനത്തില്‍ നിന്നും 1.5 ശതമാനമായി വര്‍ധിക്കുമെന്നാണ് മൂഡീസ് പ്രവചിക്കുന്നത്. ഇതേസമയം, ബാങ്കിന്റെ അറ്റ വായ്പ വ്യാക്തീകരണം ചെറുതായിത്തന്നെ തുടരും. ഒപ്പം ക്രെഡിറ്റ് പ്രൊഫൈലും മാറില്ല, മൂഡീസ് അറിയിച്ചു.
തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കിന്റെ സാമ്പത്തിക നില തുടരെ മോശമായ സാഹചര്യത്തിലാണ് മൊറട്ടോറിയം നടപടി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ലക്ഷ്മി വിലാസ് ബാങ്ക് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ നിക്ഷേപകര്‍ ഒന്നടങ്കം വലിയ തുക പിന്‍വലിക്കാനും തുടങ്ങിയതോടെ ബാങ്കിന്റെ സ്ഥിതി കൂടുതല്‍ വഷളായി. ഭരണ സമിതിയിലെ പ്രശ്നങ്ങളും തര്‍ക്കങ്ങളും ലക്ഷ്മി വിലാസ് ബാങ്കിന്റെ വീഴ്ച്ചയ്ക്കുള്ള മറ്റു കാരണങ്ങളാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications