ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഈ സാമ്പത്തിക വര്‍ഷത്തില്‍ നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. മൂല്യനിര്‍ണയ പ്രക്രിയ വൈകുന്നതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, എല്‍ഐസിയുടെ മൂല്യനിര്‍ണയം 9.9 ലക്ഷം കോടി മുതല്‍ 11.5 ലക്ഷം കോടി രൂപ വരെയാണെന്ന് വിദഗ്ധര്‍ കണക്കാക്കിയിരുന്നു.
എങ്കിലും, കൊവിഡ് 19 മഹാമാരി മിക്ക മേഖലകളിലും കനത്ത നഷ്ടങ്ങള്‍ വരുത്തിയതിനാല്‍ ഈ മൂല്യനിര്‍ണയം നിലവില്‍ വിശ്വസിനീയമല്ലെന്ന് വിപണിയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഫെബ്രുവരി ഒന്നിന് നടന്ന രണ്ടാമത്തെ ബജറ്റ് പ്രസംഗത്തില്‍, ഐപിഒ വഴി എല്‍ഐസിയിലെ ഒരു ഭാഗം വില്ക്കാന് ധനമന്ത്രി നിര്‍മ്മല സീതാരാമന് നിര്‍ദേശിച്ചിരുന്നു. മൂല്യനിര്‍ണയ പ്രക്രിയകള്‍ പുരോഗമിക്കുന്നതിനാല്‍, എല്‍ഐസിയെ ലിസ്റ്റ് ചെയ്യുന്ന നടപടികള്‍ പിന്നോട്ട് നീങ്ങുകയാണ്.

കൂടാതെ, ഐപിഒയ്ക്ക് മുമ്പുള്ള പ്രക്രിയയുടെ ഏറ്റവും നിര്‍ണായക ഭാഗമായ അസറ്റ് വാല്യൂവറിന്റെ നിയമനം ഇപ്പോഴും ശേഷിക്കുന്നു. കൊവിഡ് 19 മഹാമാരി രൂക്ഷമാക്കിയ സാമ്പത്തിക പ്രതിസന്ധി മൂലം, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 2.1 ലക്ഷം കോടി രൂപയുടെ വിഭജനം നടക്കാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാരിലെ തന്നെ പല നയനിര്‍മ്മാതാക്കാളും അഭിപ്രായപ്പെടുന്നത്.എന്നിരുന്നാലും നേരത്തെ ഉദ്ദേശിച്ചിരുന്ന ഒരു പ്രകടനമെന്ന നിലയില്‍, ഉയര്‍ന്ന നിലവാരത്തിലുള്ള ഏതാനും ഓഹരികള്‍ വില്‍പ്പന നടത്താന്‍ അവര്‍ക്ക് ഇപ്പോഴും താല്‍പ്പര്യമുണ്ട്, കൂടാതെ, എല്‍ഐസിയുടെ നിര്‍ദ്ദിഷ്ട വിഭജനം ഈ പദ്ധതിയുടെ ഭാഗമായിരുന്നുതാനും.
കണ്‍സള്‍ട്ടിംഗ് കമ്പനികള്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ബിഡ്ഡുകള്‍ ക്ഷണിച്ചതോടെ എല്‍ഐസിയുടെ ഓഹരി വില്‍പ്പന പ്രക്രിയ ധനകാര്യ മന്ത്രാലയം ആരംഭിച്ചു. ഇവിടെ എടുത്തുപറയേണ്ട കാര്യമെന്തെന്നാല്‍, എല്‍ഐസി നിയന്ത്രിക്കുന്നത് എല്‍ഐസി ആക്റ്റ് ആണ്. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയ്ക്ക് മുമ്പ്, ഈ ആക്റ്റ് പരിഷ്കരിക്കേണ്ടതും കോര്‍പ്പറേഷന്റെ മൂലധന ഘടനയില്‍ മാറ്റം വരുത്തേണ്ടതും ആവശ്യമാണ്. എല്‍ഐസി ഐപിഒയില്‍ 25 ശതമാനം ഓഫ്ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ഈ മാസം നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
25 ശതമാനം ഓഹരി വില്‍പ്പന രണ്ട് തവണയായിട്ടാവും നടക്കുക. എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം നിലവിലെ 100 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയ്ക്കണമെന്ന് നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ഒരു കരട് കാബിനറ്റ് കുറിപ്പ് ബന്ധപ്പെട്ട ഏജന്‍സികളായ സെബി, ഐആര്‍ഡിഎ, നീതി ആയോഗ് എന്നിവര്‍ക്കും വകുപ്പ് വിതരണം ചെയ്തിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
