ആറ് മാസത്തെ വായ്പ തിരിച്ചടവ് മൊറോട്ടോറിയം കാലയളവിൽ പിരിച്ചെടുത്ത കൂട്ടുപലിശ, 2 കോടിരൂപ വരെ വായ്പയെടുത്ത വായ്പക്കാരുടെ അക്കൗണ്ടുകളിലേക്ക് നവംബർ 5 -നകം വായ്പാദാതാക്കള്‍ ക്രെഡിറ്റ് ചെയ്യണമെന്ന് തിങ്കളാഴ്ച കേന്ദ്രം സുപ്രിം കോടതിയെ അറിയിക്കുകയുണ്ടായി. അതെ തുടർന്ന് എല്ലാ വായ്പാദാതാക്കളും ഈ പദ്ധതി പ്രാബല്യത്തിൽ വരുത്തണമെന്നും ഈ പദ്ധതി പ്രകാരം കണക്കാക്കിയ (കൂട്ടുപലിശ) തുക എല്ലാ വായ്പക്കാരുടെ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നവംബർ 5-നകം തന്നെ തിരികെ നല്‍കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചതായി ധനമന്ത്രാലയം സത്യവാങ്മൂലത്തിൽ പറഞ്ഞു.
എംഎസ്എംഇ ഉൾപ്പെടെ 2 കോടി രൂപ വരെ വായ്പയെടുത്തവർക്ക് ആറുമാസത്തെ മൊറട്ടോറിയം കാലയളവിലേക്കുള്ള പലിശ ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കാനുള്ള സംവിധാനം വിശദീകരിക്കാൻ സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മൊറട്ടോറിയം നേടിയവരോ തവണകള്‍ അടച്ചവരോ ഭാഗികമായി ആനുകൂല്യങ്ങൾ നേടിയവരോ ആയവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
മാർച്ച് 1നും ഓഗസ്റ്റ് 3നും ഇടയിലുള്ള കാലയളവിൽ യോഗ്യതയുള്ള വായ്പക്കാരുടെ ബന്ധപ്പെട്ട അക്കൗണ്ടുകളിലെ കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം എല്ലാ വായ്പ നൽകുന്ന സ്ഥാപനങ്ങളും ക്രെഡിറ്റ് ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. അതുപോലെ തന്നെ അത്തരം യോഗ്യതയുള്ള വായ്പക്കാർ പൂർണ്ണമായും ഇത് പ്രയോജനപ്പെടുത്തിയിട്ടുണ്ടോ അല്ലെങ്കിൽ ഭാഗികമായി പ്രയോജനപ്പെടുത്തിയോ അല്ലെങ്കിൽ മൊറോട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടില്ലെന്നോ പരിഗണിക്കാതെ, പദ്ധതിക്ക് കീഴിലുള്ള ഓരോ വായ്പ നൽകുന്ന സ്ഥാപനങ്ങളും തുക ക്രെഡിറ്റ് ചെയ്യു., ഇത് തവണകളായി അടയ്ക്കുന്നതിൽ തടസ്സമുണ്ട്.
യോഗ്യതയുള്ള വായ്പക്കാരുടെ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ഈ തുക തിരികെ നല്‍കിയ ശേഷം, വായ്പ നൽകുന്ന സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസി വഴി റീ-ഇംബേഴ്സ്മെൻറ് ക്ലെയിം ചെയ്യും. മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി, വായ്പയെടുത്തവരുടെ തരം, ഇവ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നത്, മറ്റ് ഘടകങ്ങൾ എന്നിവ കണക്കിലെടുത്ത് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനായി നിശ്ചിത ക്ലാസ് വായ്പക്കാരെ നീക്കിവയ്ക്കുന്ന നയപരമായ തീരുമാനം കണക്കിലെടുത്ത് ശ്രദ്ധാപൂർവ്വം പരിഗണിച്ച ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രാലയം അറിയിച്ചു.