ദില്ലി: രാജ്യത്തെ കാര്‍ വിപണി പതിയെ ഉണരുകയാണ്. ജൂണില്‍ മികച്ച വില്‍പ്പനയാണ് ഒട്ടുമിക്ക നിര്‍മാതാക്കളും കുറിച്ചത്; പോയമാസം 2.55 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ വിറ്റുപോയി. മുന്‍വര്‍ഷം ഇതേ കാലത്ത് 1.17 ലക്ഷം കാറുകളുടെ വില്‍പ്പനയാണ് വിപണി കണ്ടത്. ഇക്കുറി വളര്‍ച്ച 119 ശതമാനം.
മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോഴും 148 ശതമാനം വളര്‍ച്ച വില്‍പ്പനയില്‍ കാണാം. പറഞ്ഞവരുമ്പോള് ചെക്ക് നിര്‍മാതാക്കളായ സ്കോഡ ഒഴികെ മറ്റെല്ലാ കമ്പനികളും വളര്‍ച്ച കണ്ടെത്തിയിട്ടുണ്ട്.
പതിവുപോലെ മാരുതി സുസുക്കിയാണ് കാര്‍ വിപണിയിലെ രാജാവ്. ജൂണില്‍ 1.24 ലക്ഷം കാറുകള്‍ വില്ക്കാന് മാരുതിക്ക് സാധിച്ചു. മുന്‍വര്‍ഷത്തെ ചിത്രവുമായി നോക്കുമ്പോള്‍ കമ്പനിയുടെ വളര്‍ച്ച 142 ശതമാനം. മെയ് മാസവുമായാണ് താരതമ്യമെങ്കില്‍ മാരുതിയുടെ വളര്‍ച്ചാ നിരക്ക് 278 ശതമാനം തൊടും.
മാര്‍ക്കറ്റ് വിഹിതം കൂടിയതും ജൂണില്‍ മാരുതി കയ്യടക്കിയ പ്രധാന തിളക്കമാണ്. നിലവില്‍ 48.6 ശതമാനം വിഹിതം ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതിക്കുണ്ട്. ആള്‍ട്ടോ, എസ്-പ്രെസോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ കാറുകളാണ് മാരുതി നിരയിലെ താരങ്ങള്‍.
മാരുതി കഴിഞ്ഞാല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയാണ് കാര്‍ വില്‍പ്പനയില്‍ രണ്ടാമന്. ജൂണില്‍ 40,496 കാറുകള്‍ ഹ്യുണ്ടായി വിറ്റു. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനി കുറിച്ചതാകട്ടെ 90 ശതമാനം വളര്‍ച്ചയും. മെയ് മാസം 25,001 കാറുകളായിരുന്നു കമ്പനി വിറ്റത്. മാസാടിസ്ഥാനത്തിലുള്ള വളര്‍ച്ച 62 ശതമാനം.
ഇതേസമയം, പോയമാസം ഹ്യുണ്ടായിയുടെ മാര്‍ക്കറ്റ് വിഹിതം 15.8 ശതമാനത്തിലേക്ക് ചുരുങ്ങി. കഴിഞ്ഞവര്‍ഷം ജൂണില്‍ ഇത് 18.2 ശതമാനമായിരുന്നു. ഹ്യുണ്ടായിയുടെ ക്രെറ്റ, ഐ20, നിയോസ്, വെന്യു കാറുകള്‍ക്കാണ് ഇന്ത്യയില്‍ ആവശ്യക്കാരേറെ. അടുത്തിടെ കമ്പനി അവതരിപ്പിച്ച പ്രീമിയം എസ്യുവി അല്‍ക്കസാറും മികച്ച പ്രതികരണമാണ് നേടുന്നത്.
വില്‍പ്പനപ്പട്ടികയില്‍ ടാറ്റ മോട്ടോര്‍സാണ് മൂന്നാമത്. ജൂണില്‍ 24,111 കാറുകള്‍ ടാറ്റ വിറ്റു. വാര്‍ഷികാടിസ്ഥാനത്തില്‍ 111 ശതമാനവും മാസാടിസ്ഥാനത്തില്‍ 59 ശതമാനവും വളര്‍ച്ചയാണ് ടാറ്റ കുറിച്ചത്. നിലവില്‍ വൈദ്യുത വാഹന വിപണിയില്‍ ശക്തമായ ചുവടുവെയ്ക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. 2025 ഓടെ 10 പുതിയ വൈദ്യുത വാഹനങ്ങള്‍ നിരയില്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുക്കംകൂട്ടുന്നുണ്ട്.
ടാറ്റ കഴിഞ്ഞാല്‍ മഹീന്ദ്രയാണ് കാര്‍ വില്‍പ്പനയില്‍ നാലാമത്. പോയമാസം 16,913 കാറുകള്‍ മഹീന്ദ്ര വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് 7,959 യൂണിറ്റുകളുടെ വില്‍പ്പനയാണ് മഹീന്ദ്ര കണ്ടെത്തിയത്. ഇത്തവണ വളര്‍ച്ച 113 ശതമാനം. മെയ് മാസത്തെ കണക്കുകള്‍ താരതമ്യം ചെയ്താലും മഹീന്ദ്രയ്ക്ക് വളര്‍ച്ചയുണ്ട്. മെയ്യില്‍ 8,004 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റത്. ഇതേസമയം, മഹീന്ദ്രയുടെ മാര്‍ക്കറ്റ് വിഹിതം 6.8 ശതമാനത്തില്‍ നിന്നും 6.6 ശതമാനമായി ഇത്തവണ ചുരുങ്ങി.
15,015 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ മോട്ടോര്‍സാണ് അഞ്ചാമത്; ടൊയോട്ട ആറാമതും. പറഞ്ഞുവരുമ്പോള്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 1,114 ശതമാനം വില്‍പ്പന വളര്‍ച്ച കണ്ടെത്താന്‍ ടൊയോട്ടയ്ക്ക് സാധിച്ചു. മെയ് മാസം 707 യൂണിറ്റായിരുന്നു വില്‍പ്പനയെങ്കില്‍ പോയമാസം 8,798 കാറുകള്‍ ടൊയോട്ട വിപണിയില്‍ വിറ്റു.
റെനോ (6,100 യൂണിറ്റുകള്‍), ഫോര്‍ഡ് (4,936 യൂണിറ്റുകള്‍), ഹോണ്ട (4,767 യൂണിറ്റുകള്‍), എംജി മോട്ടോര്‍ (3,558 യൂണിറ്റുകള്‍), നിസ്സാന്‍ (3,503 യൂണിറ്റുകള്‍), ഫോക്സ്വാഗണ് (1,633 യൂണിറ്റുകള്‍), ഫിയറ്റ് (789 യൂണിറ്റുകള്‍), സ്കോഡ (734 യൂണിറ്റുകള്‍), സിട്രണ്‍ (41 യൂണിറ്റുകള്‍) എന്നിവരാണ് പട്ടികയില്‍ പിന്നില്‍.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications