രണ്ടാം പാദത്തിൽ ലാഭത്തിൽ ലാഭം രേഖപ്പെടുത്തിയതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. കൊറോണ വൈറസ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞത് ഉപഭോക്താക്കളെ കാർ നിർമ്മാതാക്കളുടെ ഷോറൂമുകളിലേക്ക് തിരികെ കൊണ്ടുവന്നതിനാലും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ലഘൂകരിച്ചതിനാലുമാണിതെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിൽ വിൽക്കപ്പെടുന്ന രണ്ട് കാറുകളിൽ ഒന്ന് മാരുതിയുടേതാണെന്നാണ് കണക്ക്. ആഗോളതലത്തിൽ കനത്ത നഷ്ടം കമ്പനി നേരിടുന്നതിനാൽ ഡിമാൻഡ് വീണ്ടെടുക്കുകയെന്ന മഹാമേരുവാണ് മാരുതിക്ക് മുന്നിലുള്ളത്. വിപണിയിലുള്ള നിലവിലെ പ്രതിസന്ധി ഇന്ത്യൻ കാർ നിർമാതാക്കളുടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. മഹാമാരി ബാധിക്കുന്നതിനുമുമ്പ് ദുർബലമായ ഡിമാൻഡും മറ്റും വിപണിയെ ദോഷകരമായി ബാധിച്ചു.
മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാവായ കമ്പനി, സെപ്റ്റംബർ 30 ന് അവസാനിച്ച മൂന്ന് മാസങ്ങളിൽ 13.72 ബില്യൺ രൂപ (185.55 മില്യൺ ഡോളർ) അറ്റാദായം നേടി. ഒരു വർഷം മുമ്പ് കമ്പനിയുടെ ലാഭം 13.59 ബില്യൺ രൂപയായിരുന്നു. റിഫിനിറ്റിവ് ഡാറ്റ പ്രകാരം ശരാശരി 15.04 ബില്യൺ രൂപയുടെ ലാഭം കമ്പനി നേടുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിച്ചിരുന്നു. 2003 -ലെ ലിസ്റ്റിംഗിനുശേഷം കമ്പനിയുടെ ആദ്യ പാദവാർഷിക നഷ്ടമാണ് ജൂലൈയിൽ റിപ്പോർട്ട് ചെയ്തു. രണ്ടാം പാദത്തിൽ, കമ്പനിയുടെ പ്രകടനം ചില ഡിമാൻഡ് വീണ്ടെടുക്കലിന്റെയും വിതരണ സാഹചര്യങ്ങളിൽ ക്രമേണ ത്വരിതപ്പെട്ടതിന്റെയും ഫലമായി മെച്ചപ്പെട്ടുവെന്നും അധികൃതർ വ്യക്തമാക്കി. മാരുതിയുടെ ആഭ്യന്തര വിൽപ്പന 18.6 ശതമാനം വർധിച്ച് 370,619 യൂണിറ്റായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10 ശതമാനത്തിലധികം ഉയർന്ന് 187.45 ബില്യൺ രൂപയുമായി.

നവംബർ പകുതിയില്‍ ദീപാവലിയോടെ സമാപിക്കുന്ന ഇന്ത്യൻ ഉത്സവ സീസണിൽ ഇന്ത്യൻ ഉപഭോക്താക്കൾ വമ്പൻ പർച്ചേസുകളാണ് നടത്തുന്നത്. ഉത്സവ സീസണിന് മുന്നോടിയായി ഡീലർഷിപ്പുകൾ സ്റ്റോക്ക് സംഭരിച്ചതിനാൽ സെപ്റ്റംബറിൽ പാസഞ്ചർ വാഹന ശ്രേണിയിലെ മൊത്ത വിൽപ്പന 26 ശതമാനം ഉയർന്നതായും കമ്പനി പുറത്തുവിട്ട കണക്കുകൾ പറയുന്നു. മെച്ചപ്പെട്ട ശേഷി വിനിയോഗം, കുറഞ്ഞ വിൽപ്പന പ്രമോഷൻ, പരസ്യ ചെലവുകൾ, കുറഞ്ഞ പ്രവർത്തനച്ചെലവ്, ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയിലേക്ക് നയിക്കുന്ന ഉയർന്ന വിൽപ്പന അളവ് മാർജിൻ ചലനത്തിന് ഗുണകരമാണെന്ന് കമ്പനി അറിയിച്ചു. പ്രതികൂല ചരക്ക് വിലകൾ, പ്രതികൂല വിദേശനാണ്യ വ്യതിയാനങ്ങൾ, നിക്ഷേപിച്ച മിച്ചത്തിന്റെ ന്യായമായ മൂല്യ നേട്ടം എന്നിവ മാർജിനുകളെ പ്രതികൂലമായി ബാധിച്ചു. അതേസമയം, ഈ മാസം ഇതുവരെ 7 ശതമാനം ഉയർന്ന മാരുതിയുടെ ഓഹരികൾ 2.8 ശതമാനമായി ഇടിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications