പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച ഏറ്റവും പുതിയ രേഖകൾ അനുസരിച്ച്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്പാദ്യം വർദ്ധിച്ചതായാണ് വിവരം. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസ്തി കുതിച്ചുയർന്നു. പ്രധാനമന്ത്രി മോദിയുടെ മൊത്തം ആസ്തി ഈ വർഷം ജൂൺ വരെ 2.85 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 2.49 കോടി രൂപയായിരുന്നു. 36 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ ആകെ ആസ്തി. 3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കഴിഞ്ഞ ഒരു വർഷത്തിനിടെയുള്ള 33 ലക്ഷം രൂപയുടെ സുരക്ഷിത നിക്ഷേപത്തിൽ നിന്നുള്ള വരുമാനവുമാണ് അദ്ദേഹത്തിന്റെ ആസ്തി വർദ്ധിക്കാൻ കാരണം.
മോദിയുടെ സമ്പാദ്യം
2020 ജൂൺ അവസാനത്തോടെ പ്രധാനമന്ത്രി മോദിയുടെ കൈയിൽ 31,450 രൂപയും എസ്‌ബിഐ ഗാന്ധിനഗർ എൻഎസ്‌സി ബ്രാഞ്ചിൽ 3,38,173 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേ ബ്രാഞ്ചിൽ ബാങ്ക് എഫ്ഡിആർ, എംഒഡി ബാലൻസ് 1,60,28,939 രൂപയും ഉണ്ടായിരുന്നു. 8,43,124 രൂപ വിലമതിക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകളും (എൻഎസ്‌സി) 1,50,957 രൂപ വിലമതിക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളും 20,000 രൂപ വിലമതിക്കുന്ന ഇൻഫ്രാ ബോണ്ടുകളും പ്രധാനമന്ത്രി മോദിക്കുണ്ട്. മറ്റ് ആസ്തികൾ 1.75 കോടി രൂപയിൽ കൂടുതലാണ്.
വായ്പയില്ല, വാഹനമില്ല
പ്രധാനമന്ത്രി വായ്പയെടുത്തിട്ടില്ല. മോദിയുടെ പേരിൽ സ്വന്തമായി വാഹനവുമില്ല. ഏകദേശം 45 ഗ്രാം ഭാരമുള്ള നാല് സ്വർണ്ണ മോതിരങ്ങൾ അദ്ദേഹത്തിന്റെ കൈകളിലുണ്ട്. ഇതിന്റെ മൂല്യം 1.5 ലക്ഷം രൂപയാണ്. 3,531 ചതുരശ്രയടി വിസ്തീർണമുള്ള ഗാന്ധിനഗറിലെ സെക്ടർ -1 ൽ സംയുക്തമായി ഒരു പ്ലോട്ട് സ്വന്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രഖ്യാപനത്തിനൊടുവിൽ ഗാന്ധിനഗർ സ്വത്ത് മറ്റ് മൂന്ന് സംയുക്ത ഉടമകളുമായി കൈവശം വച്ചിട്ടുണ്ടെന്നും ഓരോരുത്തർക്കും 25 ശതമാനം തുല്യ വിഹിതമുണ്ടെന്നും പ്രധാനമന്ത്രി മോദി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആസ്തി മൂല്യം
ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് രണ്ടുമാസം മുമ്പ് 2002 ഒക്ടോബർ 25 നാണ് മുകളിൽ പറഞ്ഞ സ്ഥലം മോദി വാങ്ങിയത്. അക്കാലത്ത് ഈ പ്രോപ്പർട്ടിയുടെ വില 1.3 ലക്ഷം രൂപയായിരുന്നു. പ്രധാനമന്ത്രിയുടെ സ്വത്ത് അല്ലെങ്കിൽ സ്ഥാവര ആസ്തികളുടെ വിപണി മൂല്യം ഇന്നത്തെ കണക്കനുസരിച്ച് 1.10 കോടി രൂപയാണ്.
അമിത് ഷായുടെ സമ്പത്തിൽ കുറവ്
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി മോദിയുടെ സമ്പാദ്യം അൽപ്പം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ സമ്പന്ന ഗുജറാത്തി കുടുംബത്തിലെ അംഗമായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസ്തി കുറഞ്ഞു. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മോശം മാർക്കറ്റ് വികാരവുമാണ് ഷായുടെ കൈവശമുള്ള ഓഹരികളെ ബാധിച്ചത്. 2020 ജൂൺ വരെ അമിത ഷായുടെ ആസ്തി 28.63 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 32.3 കോടി രൂപയായിരുന്നു.
അമിത് ഷായുടെ കൈവശമുള്ളത്
10 സ്ഥാവര വസ്‌തുക്കൾ ഷായുടെ ഉടമസ്ഥതയിലുണ്ട്. അവയെല്ലാം ഗുജറാത്തിലാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും അമ്മയിൽ നിന്ന് ലഭിച്ച സ്വത്തും കൂടു 13.56 കോടി രൂപ വില മതിക്കുന്നതാണ്. അമിത് ഷായുടെ കൈയിലുള്ള 15,814 രൂപയും ബാങ്ക് ബാലൻസിലും ഇൻഷുറൻസിലും 1.04 കോടി രൂപയും 13.47 ലക്ഷം രൂപയുടെ പെൻഷൻ പോളിസികളും സ്ഥിര നിക്ഷേപ പദ്ധതികളിൽ 2.79 ലക്ഷം രൂപയും 44.47 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളുമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications