2016ന്റെ അവസാനം നോട്ട് നിരോധന സമയത്ത് പോലും സാധിക്കാത്ത കാര്യമാണ് ഇന്ത്യയിലെ കൊവിഡ് -19 മഹാമാരി സമയത്ത് സാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടിലേയ്ക്ക് നീങ്ങുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കൊറോണ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇതോടെ കള്ളപ്പണത്തിന്റെ ഉപയോഗം രാജ്യത്ത് ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. 15000 പേരിൽ നടത്തിയ സർവ്വേ റിപ്പോർട്ടിലെ പ്രധാനപ്പെട്ട കാര്യങ്ങളിതാ..
സർവ്വേ റിപ്പോർട്ട്
കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിളിന്റെ സർവേ പ്രകാരം, 2019 മുതൽ 2020 വരെ നോട്ട് ഇടപാടുകൾക്ക് മുൻഗണന നൽകുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു. കാരണം കൊവിഡ് -19 മഹാമാരി ലോക്ക്ഡൌൺ സമയത്ത് വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ആളുകൾ കൂടുതലും ഓൺലൈൻ സ്റ്റോറുകളെ ആശ്രയിച്ചാണ് അവശ്യ സാധനങ്ങളും മറ്റും വാങ്ങിയിരുന്നത്. ഈ സമയത്ത് ഡിജിറ്റൽ പണമിടപാട് ആണ് ആളുകൾ തിരഞ്ഞെടുത്തത്.
ഡിജിറ്റൽ ഇടപാട്
ഇന്ത്യയിലെ 300 ജില്ലകളിലായി 15,000 വ്യക്തികളിലാണ് സർവേ നടത്തിയത്. 2020ൽ 14% പൗരന്മാരും അവരുടെ പ്രതിമാസ അവശ്യ സാധനങ്ങളുടെ വാങ്ങലിൽ 50-100 ശതമാനം വരെ ഓൺലൈനായി നടത്തിയതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകളുടെ അളവ് വർദ്ധിക്കുക മാത്രമല്ല, ഇടപാടുകളുടെ രീതിയിൽ പോലും മാറ്റങ്ങൾ വന്നതായി സർവേ കണ്ടെത്തി.
പണ ഉപയോഗം
വീട്ടു ജോലിക്കാർക്ക് ശമ്പളം നൽകുമ്പോഴോ പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോഴോ മാത്രമാണ് പലരും നോട്ട് ഉപയോഗിച്ചതെന്ന് സർവ്വേയിൽ പങ്കെടുത്തവർ പ്രതികരിച്ചു. വാടക നൽകുമ്പോഴും വസ്തു വാങ്ങുമ്പോഴും വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും പണം നൽകിയതായി 3% പേർ മാത്രമാണ് വ്യക്തമാക്കിയത്. 7% ആളുകൾ കൈക്കൂലി പണമായി കൊടുത്തതായും അഭിപ്രായപ്പെട്ടു.
മോബിക്വിക്ക് ആപ്പ് 20 രൂപയ്ക്ക് ലൈഫ് ഇൻഷുറൻസ് നൽകുന്നു
ഡിജിറ്റൽ പേയ്‌മെന്റിൽ വർദ്ധനവ്
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗത്തിൽ ഗണ്യമായ വർധനവിന് സാക്ഷ്യം വഹിച്ചതായി ലോക്കൽ സർക്കിൾസ് ചെയർമാൻ സച്ചിൻ തപാരിയ പറഞ്ഞു. ഈ വർഷം ഒക്ടോബറിൽ പ്രസിദ്ധീകരിച്ച റിസർവ് ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നത്, ഈ സാമ്പത്തിക വർഷം ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ എണ്ണം 3,434.56 കോടി രൂപയായി ഉയർന്നുവെന്നാണ്.
മൊബൈല്‍ ഗെയിമുകള്‍ വെറും കളിയല്ല; ഒരു വര്‍ഷത്തെ വരുമാനം 5000 കോടിയോളം രൂപ
യുപിഐ ഇടപാട്
അഞ്ചു വർഷത്തിനുള്ളിൽ, ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടിന്റെ അളവിൽ 55.1 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 15.2 ശതമാനവും വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ 207 കോടി ഇടപാടുകളുമായി പുതിയ നാഴികക്കല്ല് പിന്നിട്ടതായി ലോക്കൽ സർക്കിൾ അറിയിച്ചു.