ക്രിപ്റ്റോ കറന്‍സി തരംഗം ഇന്ത്യയില്‍ പിടിമുറുക്കുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് അസാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ കഴിയുമെന്നതാണ് ക്രിപ്റ്റോ വിപണിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. എന്നാല്‍ മറ്റു നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് ക്രിപ്റ്റോ കറന്‍സികളില്‍ അപകടവും കൂടുതലാണ്. അതായത് നിന്നനില്‍പ്പില്‍ വിപണി കൂപ്പുകുത്താം.
നേരത്തെ, ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ചൈന വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ഉയരങ്ങളില്‍ നിന്നും ക്രിപ്റ്റോ കോയിനുകള്‍ ഒന്നടങ്കം നിലംപൊത്തിയിരുന്നു. അന്നത്തെ വീഴ്ചയുടെ ക്ഷീണം ബിറ്റ്കോയിനും ഈഥറും എക്സ്ആര്‍പിയും ഡോജ്കോയിനും (ഡോഗികോയിന്) അരങ്ങുവാഴുന്ന ക്രിപ്റ്റോ ലോകത്ത് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

ഇതിനിടെ ക്രിപ്റ്റോ വ്യാപാരം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ബാങ്കുകളും രംഗത്തുവരികയുണ്ടായി. 2018 -ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കളോട് ക്രിപ്റ്റോ വ്യാപാരത്തില്‍ നിന്നും പിന്മാറാന് എച്ച്ഡിഎഫ്സി ബാങ്ക് ഉള്‍പ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഇടപെട്ടിരിക്കുകയാണ്. 2018 -ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സുപ്രീം കോടതി തന്നെ അസാധുവാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളെ ക്രിപ്റ്റോ വ്യാപാരത്തില്‍ നിന്നും വിലക്കാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ലെന്ന് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച്ച അറിയിച്ചു.
നേരത്തെ ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ ബിസിനസ് അക്കൗണ്ടുകള്‍ താത്കാലികമായി റദ്ദു ചെയ്തിരുന്നു. ഇതോടെ പെയ്മെന്റ് ഗേറ്റ്വേ പ്രവര്‍ത്തന രഹിതമായി. ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാനും കഴിയാതായി.
ഇതേസമയം, ക്രിപ്റ്റോ കറന്‍സികളോടുള്ള നിലപാടില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. ക്രിപ്റ്റോ കറന്‍സികളില്‍ കേന്ദ്ര ബാങ്കിന് വര്‍ധിച്ച ആശങ്കയുണ്ട്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നിക്ഷേപകര്‍ക്ക് റിസര്‍വ് ബാങ്ക് എന്തെങ്കിലും നിര്‍ദേശം നല്കുന്നുണ്ടോയെന്ന ചോദ്യത്തിന് 'കേന്ദ്ര ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേങ്ങളും നല്‍കില്ല; ഓരോ നിക്ഷേപകനും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വേണം തീരുമാനങ്ങള്‍ എടുക്കാന്‍' എന്ന മറുപടിയാണ് ആര്‍ബിഐ ഗവര്‍ണര്‍ നല്‍കിയത്.
നിലവില്‍ ക്രിപ്റ്റോ കറന്‍സികള്‍ക്ക് ബദലായി സ്വന്തം ഡിജിറ്റല്‍ കറന്‍സി ആവിഷ്കരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ചുമതല. ക്രിപ്റ്റോ കറന്‍സികള്‍ സമ്പദ്ഘടനയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്ക ഇതിനോടകം നിരവധി കേന്ദ്ര ബാങ്കുകള്‍ പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കപ്പെടാമെന്നാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്ന ആക്ഷേപം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications