ലോക്ക്ഡൌണിന്റെ ആദ്യ രണ്ട് ഘട്ടങ്ങളായ 2020 മാർച്ച് 25 മുതൽ മെയ് 3 വരെ വിമാന യാത്രയ്ക്കായി ആഭ്യന്തര, അന്തർദ്ദേശീയ യാത്രകൾക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കും പൂർണ്ണമായും റീഫണ്ട് ലഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഞായറാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ലോക്ക്ഡൌൺ സമയത്ത് ബുക്ക് ചെയ്ത എയർ ടിക്കറ്റുകൾക്ക് റീഫണ്ട് നൽകാതിരിക്കുക, എയർലൈൻസ് അനിയന്ത്രിതമായി ക്രെഡിറ്റ് ഷെൽ സൃഷ്ടിക്കുക എന്നിവ സിവിൽ ഏവിയേഷൻ ആവശ്യകതകളുടെയും 1937 ലെ എയർക്രാഫ്റ്റ് ചട്ടങ്ങളിലെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും ഡിജിസിഎ സുപ്രീം കോടതിയെ അറിയിച്ചു.
നിർദ്ദേശങ്ങളുടെ ലംഘനം
നേരത്തെ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) നോട്ടീസ് നൽകിയിരുന്നു. എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജിയിൽ, തുക മടക്കിനൽകാൻ വിസമ്മതിക്കുന്നത് "ഏകപക്ഷീയ തീരുമാനമാണെന്നും" "ക്രെഡിറ്റ് ഷെൽ" സ്വീകരിക്കുന്നത് സിവിൽ ഏവിയേഷൻ നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും യാത്രക്കാർ വ്യക്തമാക്കിയിരുന്നു.
റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇനി തിരികെ ലഭിക്കുമോ?
വിമാനക്കമ്പനികൾക്ക് തിരിച്ചടി
ഇഷ്ടപ്പെടാത്ത യാത്രക്കാർക്ക് 'ക്രെഡിറ്റ് ഷെൽ' സംവിധാനം നിയമവിരുദ്ധമായി വിമാനക്കമ്പനികൾ അടിച്ചേൽപ്പിക്കുകയാണെന്നും അപേക്ഷയിൽ പറയുന്നു. ഏപ്രിൽ 15 മുതൽ മെയ് 3 വരെയുള്ള രണ്ടാമത്തെ ലോക്ക്ഡൌൺ കാലയളവിൽ യാത്രയ്ക്കുള്ള ആദ്യ ലോക്ക്ഡൌ ൺ കാലയളവിൽ ബുക്ക് ചെയ്ത ടിക്കറ്റിനും ടിക്കറ്റ് റദ്ദാക്കുന്നതിന് പണം തിരികെ ആവശ്യപ്പെടുന്ന യാത്രക്കാരനും എയർലൈൻ മുഴുവൻ തുകയും തിരികെ നൽകണമെന്ന് ഓഫീസ് മെമ്മോറാണ്ടം നിർദ്ദേശിച്ചിരുന്നു. മന്ത്രാലയത്തിന്റെയും ഡിജിസിഎയുടെയും നിർദേശം ഉണ്ടായിരുന്നിട്ടും ടിക്കറ്റ് തുക തിരികെ നൽകാൻ വിമാനക്കമ്പനികൾ തയ്യാറായില്ലെന്ന് ഹർജിയിൽ പറയുന്നു.
മുഴുവൻ തുകയും മടക്കി നൽകണം
യാത്രക്കാരുടെ അക്കൗണ്ടിലേക്കോ അയാളുടെ പ്രതിനിധിയുടെ അക്കൌണ്ടിലേയ്ക്കോ മുഴുവൻ തുകയും വിമാനക്കമ്പനികൾ മടക്കിനൽകണമെന്ന് ഡിജിസിഎ അറിയിച്ചു. കൊവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ നീക്കം ചെയ്യുമെന്ന പ്രതീക്ഷയിൽ, ഏപ്രിൽ ആദ്യ വാരം മുതൽ എയർലൈൻസ് ഏപ്രിൽ 14 ന് ശേഷം യാത്രയ്ക്കുള്ള ബുക്കിംഗ് പുനരാരംഭിച്ചിരുന്നു. എന്നാൽ ലോക്ക്ഡൌൺ കൂടുതൽ നീട്ടിയപ്പോൾ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് മാറ്റിവച്ചു.
എയർ ഇന്ത്യ വന്ദേ ഭാരത് വിമാന ടിക്കറ്റ് കൊള്ള; അമേരിക്കൻ വിമാന കമ്പനിയുടെ നിരക്ക് പകുതി മാത്രം
ലോക്ക്ഡൌണിന് ശേഷം
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പരിമിതമായ ശേഷിയോടെ ആഭ്യന്തര വിമാന പ്രവർത്തനങ്ങൾ മെയ് 25 മുതൽ പുനരാരംഭിക്കാൻ അനുവദിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. നേരത്തെ ഉത്തരവിട്ട 40 ശതമാനം ശേഷിക്ക് പകരം 60 ശതമാനം ശേഷിയോടെ ആഭ്യന്തര വിമാന സർവീസുകൾ നടത്താമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
കൊവിഡ് പ്രതിസന്ധി രൂക്ഷം, അര ഡസനോളം എക്‌സിക്യൂട്ടിവുകള്‍ ഗോ എയറില്‍ നിന്ന് പുറത്തേക്ക്