കൊച്ചി: പ്രതിസന്ധികള്‍ക്കിടയിലും വിപണിയില്‍ നിന്നും 5800 കോടി രൂപ സമാഹരിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എന്‍ എല്‍. കടപ്പത്രങ്ങളുടെ വില്‍പ്പനയിലൂടെയാണ് ഇത്രയം വലിയ തുക സ്ഥാപനം സമാഹരിച്ചത്. 229 നിക്ഷേപകരില്‍ നിന്നായി 17,183.10 കോടി രൂപയുടെ അപേക്ഷകൾ ലഭിച്ചത്. 10 വര്‍ഷത്തെ കാലാവധിയിലായിരുന്നു ബിഎസ്എന്‍എല്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കിയത്.
കടപത്രങ്ങള്‍ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൈമറി ഡീലേഴ്സ് എന്നിവരാണ് പൊതുമേഖല ടെലികോം കമ്പനിയില്‍ പണം മുടക്കിയ പ്രധാന നിക്ഷേപക സ്ഥാപനങ്ങൾ. ദേശീയ പെന്ഷന് സ്കീമും കടപ്പത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. എസ് ബി ഐ യും ഐ സി ഐ സി ഐ പ്രൈമറിയും 1,500-1,600 കോടി രൂപ വീതമാണ് നിക്ഷേപിച്ചത്.

പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് കടപ്പത്രങ്ങള്‍ പുറത്തിറക്കിയത്. 4ജി നെറ്റ്വർക് വികസനം അടക്കമുള്ള വികസന പദ്ധതികൾക്കായാണു തുക സമാഹരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതിനും മൂലധനം വർധിപ്പിക്കുന്നതിനും വേണ്ടിയും ഈ പണം ഉപയോഗിക്കും. കടപ്പത്രം പുറത്തിറക്കിയതിന് പിന്നാലെ കൈവശമുള്ള വസ്തു ഈടു വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നതു വഴി 18000 കോടി രൂപസമാഹരിക്കാനുള്ള നീക്കവും ബിഎസ്എന്‍ല്‍ തുടങ്ങിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications