ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, ഡിസംബർ 1 മുതൽ വർഷത്തിൽ 365 ദിവസവും റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) വഴി പണം കൈമാറാൻ റിസർവ് ബാങ്ക് അനുമതി നൽകി. നിലവിലെ നിയമപ്രകാരം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് പണമിടപാട് നടത്താൻ കഴിഞ്ഞിരുന്നത്.
എന്താണ് ആർടിജിഎസ്?
ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് വലിയ തുക കൈമാറാനാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ആർടിജിഎസ് വഴി അയയ്ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം രൂപയാണ്. എന്നിരുന്നാലും, ബാങ്കുകൾക്ക് സാധാരണയായി 10 ലക്ഷം രൂപയുടെ ഉയർന്ന പരിധി ഉണ്ട്.
നിങ്ങൾ അറിഞ്ഞോ? ജനുവരി മുതൽ എൻഇഎഫ്ടി ഓൺലൈൻ ഇടപാടുകൾക്ക് ഫീസ് ഇല്ല
നിരക്കുകൾ
നെഫ്റ്റ് സൗകര്യം സൗജന്യമാണെങ്കിലും, ആർടിജിഎസ് പേയ്മെന്റിന് ചാർജുകൾ ഈടാക്കാം. ഈ നിരക്കുകൾ ഓരോ ബാങ്കിലും വ്യത്യാസപ്പെടുന്നു. ആർടിജിഎസ് സംവിധാനത്തിലൂടെ ഫണ്ട് കൈമാറ്റം വാഗ്ദാനം ചെയ്യുന്നതിന് ബാങ്കുകൾ ഈടാക്കുന്ന സേവന നിരക്കുകൾ യുക്തിസഹമാക്കുന്നതിന്, ആർബിഐ നിർദ്ദേശപ്രകാരമുള്ള ചാർജുകൾ നിർബന്ധമാക്കിയുട്ടുണ്ട്. 2020 ജനുവരി മുതൽ എൻഇഎഫ്ടി അഥവാ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ ഓൺലൈൻ ഇടപാടുകൾക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കരുതെന്ന് റിസർവ് ബാങ്ക് ബാങ്കുകളോട് നിർദ്ദേശിച്ചിരുന്നു.
അധിക നിരക്ക് പാടില്ല
2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള ആർടിജിഎസ് ഇടപാടിന് ആർബിഐ നിർദ്ദേശിച്ചിരിക്കുന്ന ചാർജ് 24.50 രൂപയിൽ കൂടരുത് എന്നാണ്. 5 ലക്ഷത്തിന് മുകളിൽ 49.50 രൂപയിൽ കൂടരുത്. ഇതിലും കുറഞ്ഞ നിരക്ക് ഈടാക്കാൻ ബാങ്കുകൾക്ക് അനുമതിയുള്ള. പക്ഷേ റിസർവ് ബാങ്ക് നിർദ്ദേശിക്കുന്ന നിരക്കിനേക്കാൾ കൂടുതൽ ഈടാക്കാൻ പാടില്ല.
ലക്ഷ്മി വിലാസ് ബാങ്കിനെ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ നിക്ഷേപകര്‍ ആര്‍ബിഐയെ സമീപിക്കും
ചുരുക്കം ചില രാജ്യങ്ങളിൽ ഇന്ത്യയും
നാളെ മുതൽ ആർടിജിഎസ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നതോടെ ആഗോളതലത്തിൽ വലിയ മൂല്യമുള്ള തത്സമയ പേയ്‌മെന്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാകുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും.
ലക്ഷ്മി വിലാസ് ബാങ്കിന് സംഭവിച്ചത് എന്ത്? നിക്ഷേപകരുടെ പണത്തിന് എന്ത് സംഭവിക്കും? ആർബിഐ രക്ഷിക്കുമോ?