റഷ്യയും ചൈനയും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഡീ-ഡോളറൈസ് ചെയ്യാനുള്ള ശ്രമം ശക്തമാക്കുകയാണ്. ഇത് രണ്ട് ഏഷ്യൻ ഭീമന്മാരെ "സാമ്പത്തിക സഖ്യത്തിലേക്ക്" കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുന്നു. ഈ മാസം റഷ്യയുടെ സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ, റഷ്യയും ചൈനയും തമ്മിലുള്ള ഡോളർ മൂല്യമുള്ള വ്യാപാരത്തിന്റെ അളവ് റെക്കോഡിൽ ആദ്യമായി 50 ശതമാനത്തിൽ താഴെയായി.
ഇരു രാജ്യങ്ങളും തമ്മിലുള്ള 46 ശതമാനം സെറ്റിൽമെന്റുകൾക്ക് മാത്രമാണ് അമേരിക്കൻ ഡോളർ ഉപയോഗിച്ചത്. യൂറോയിൽ സൂചിപ്പിച്ചിരിക്കുന്ന വ്യാപാരം എക്കാലത്തെയും ഉയർന്ന നിരക്കായ 30 ശതമാനത്തിലെത്തി. റഷ്യൻ റൂബിളും ചൈനീസ് യുവാനും റെക്കോർഡ് നിരക്കായ 24 ശതമാനം വ്യാപാരത്തിനായി ഉപയോഗിച്ചു. ഈ മാറ്റങ്ങൾ ഡോളറിൽ നിന്നുള്ള പിൻവാങ്ങലിനെക്കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്.
വരുമാനം 394 മില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന്: സൊമാറ്റോ
2015 വരെ റഷ്യ-ചൈന വ്യാപാരത്തിന്റെ 90 ശതമാനവും ഡോളറിലാണ് ഉപയോഗിച്ചിരുന്നത്. 1945 ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതുമുതൽ ഡോളർ അന്താരാഷ്ട്ര വിപണികളെ ഭരിച്ചു തുടങ്ങി. 1973 മുതൽ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങൾ (ഒപെക്) യുഎസ് ഡോളറുകളിൽ എണ്ണ വിൽപ്പന നടത്തുകയും വില നിശ്ചയിക്കുകയും ചെയ്തു തുടങ്ങി. ഇതിനെ "പെട്രോഡോളറുകൾ" എന്നാണ് വിളിക്കുന്നത്. പെട്രോഡോളറുകളെ യുഎസ് ട്രഷറികളിലേക്ക് പരിവർത്തനം ചെയ്യുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണാണ്.
പതിറ്റാണ്ടുകളായി റഷ്യ, ചൈന, ഇറാൻ, വെനിസ്വേല തുടങ്ങിയ ശക്തികൾ യുഎസ് ഡോളറിനെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മുൻഗണനാ സ്ഥാനത്ത് നിന്ന് ഡോളറിനെ പുറത്താക്കാൻ ആർക്കും സാധിച്ചിട്ടില്ല. യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം, അമേരിക്കൻ വിപണികളുടെ ആധിപത്യം, ദീർഘകാലമായി നിലനിൽക്കുന്ന ആഗോള സാമ്പത്തിക സമ്പ്രദായങ്ങളുടെ ആക്കം, വിശ്വസനീയമായതായി കാണപ്പെടുന്ന ഒരു ബദൽ കറൻസിയുടെ പരാജയം എന്നിവയാണ് ഇതിന് കാരണം.
ഇന്ത്യക്കാർക്ക് ചൈനീസ് ഫോണുകളോട് വിരോധമില്ല; വിൽപ്പനയിൽ മുന്നിൽ ചൈന തന്നെ