റഷ്യയും ചൈനയും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഡീ-ഡോളറൈസ് ചെയ്യാനുള്ള ശ്രമം ശക്തമാക്കുകയാണ്. ഇത് രണ്ട് ഏഷ്യൻ ഭീമന്മാരെ "സാമ്പത്തിക സഖ്യത്തിലേക്ക്" കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുന്നു. ഈ മാസം റഷ്യയുടെ സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ, റഷ്യയും ചൈനയും തമ്മിലുള്ള ഡോളർ മൂല്യമുള്ള വ്യാപാരത്തിന്റെ അളവ് റെക്കോഡിൽ ആദ്യമായി 50 ശതമാനത്തിൽ താഴെയായി.
ഇരു രാജ്യങ്ങളും തമ്മിലുള്ള 46 ശതമാനം സെറ്റിൽമെന്റുകൾക്ക് മാത്രമാണ് അമേരിക്കൻ ഡോളർ ഉപയോഗിച്ചത്. യൂറോയിൽ സൂചിപ്പിച്ചിരിക്കുന്ന വ്യാപാരം എക്കാലത്തെയും ഉയർന്ന നിരക്കായ 30 ശതമാനത്തിലെത്തി. റഷ്യൻ റൂബിളും ചൈനീസ് യുവാനും റെക്കോർഡ് നിരക്കായ 24 ശതമാനം വ്യാപാരത്തിനായി ഉപയോഗിച്ചു. ഈ മാറ്റങ്ങൾ ഡോളറിൽ നിന്നുള്ള പിൻവാങ്ങലിനെക്കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്.

2015 വരെ റഷ്യ-ചൈന വ്യാപാരത്തിന്റെ 90 ശതമാനവും ഡോളറിലാണ് ഉപയോഗിച്ചിരുന്നത്. 1945 ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതുമുതൽ ഡോളർ അന്താരാഷ്ട്ര വിപണികളെ ഭരിച്ചു തുടങ്ങി. 1973 മുതൽ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങൾ (ഒപെക്) യുഎസ് ഡോളറുകളിൽ എണ്ണ വിൽപ്പന നടത്തുകയും വില നിശ്ചയിക്കുകയും ചെയ്തു തുടങ്ങി. ഇതിനെ "പെട്രോഡോളറുകൾ" എന്നാണ് വിളിക്കുന്നത്. പെട്രോഡോളറുകളെ യുഎസ് ട്രഷറികളിലേക്ക് പരിവർത്തനം ചെയ്യുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണാണ്.
പതിറ്റാണ്ടുകളായി റഷ്യ, ചൈന, ഇറാൻ, വെനിസ്വേല തുടങ്ങിയ ശക്തികൾ യുഎസ് ഡോളറിനെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മുൻഗണനാ സ്ഥാനത്ത് നിന്ന് ഡോളറിനെ പുറത്താക്കാൻ ആർക്കും സാധിച്ചിട്ടില്ല. യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം, അമേരിക്കൻ വിപണികളുടെ ആധിപത്യം, ദീർഘകാലമായി നിലനിൽക്കുന്ന ആഗോള സാമ്പത്തിക സമ്പ്രദായങ്ങളുടെ ആക്കം, വിശ്വസനീയമായതായി കാണപ്പെടുന്ന ഒരു ബദൽ കറൻസിയുടെ പരാജയം എന്നിവയാണ് ഇതിന് കാരണം.
More From GoodReturns

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യക്കാർക്ക് സ്വർണ്ണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?



Click it and Unblock the Notifications