കൊറോണ വൈറസ് മഹാമാരിയ്ക്കിടെ സൗദി അറേബ്യയും റഷ്യയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന എണ്ണവില യുദ്ധത്തിന് അവസാനം. വില യുദ്ധത്തെ തുടർന്ന് തകർന്നടിഞ്ഞ ഊർജ്ജ വിപണികളെ ഉയർത്തുന്നതിനായി ആഗോള ഉൽപാദനം 9.7 ദശലക്ഷം ബാരലായി കുറയ്ക്കാൻ ഒപെക് സഖ്യകക്ഷികൾ തീരുമാനിച്ചു. ഇതിനെ തുടർന്ന് എണ്ണ വില ഉയരാൻ തുടങ്ങി. തീരുമാനത്തെത്തുടർന്ന് തിങ്കളാഴ്ച എണ്ണവില മൂന്ന് ശതമാനത്തിലധികം ഉയർന്നു.

കൊവിഡ് -19 മഹാമാരി മൂലം വർഷാരംഭം മുതൽ എണ്ണ വില കുത്തനെ താഴേക്ക് പോയിരുന്നു. ഇന്ന് യുഎസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 3.7 ശതമാനം ഉയർന്ന് 23.62 ഡോളറിലെത്തി. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 3.1 ശതമാനം വർധിച്ച് 32.45 ഡോളറിലെത്തി. സൌദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാന്റെയും റഷ്യൻ ഊർജ്ജ മന്ത്രി അലക്സാണ്ടർ നോവാക്വാസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെയും അധ്യക്ഷതയിൽ സൗദി ആധിപത്യമുള്ള ഒപെക് നിർമാതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച ഞായറാഴ്ച ഒരു മണിക്കൂർ വീഡിയോ കോൺഫറൻസിലൂടെയാണ് നടന്നത്.
ഒരാഴ്ച നീണ്ടുനിന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഏപ്രിൽ 10 ന് കരാർ ഒപ്പിട്ടിരുന്നുവെങ്കിലും നാല് ദിവസത്തിലേറെ നീണ്ട വീഡിയോ കോണ്‍ഫറന്‍സുകള്‍ക്ക് ശേഷമാണ് സൗദി അറേബ്യയും റഷ്യയും അടക്കമുള്ള 24 എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ തീരുമാനത്തിലെത്തിയത്. തീരുമാനത്തില്‍ സൗദി അറേബ്യയുടേയും റഷ്യയുടെ നിലപാടാണ് നിര്‍ണ്ണായകമായത്. ഉല്‍പാദനം കുറയ്ക്കാന്‍ ധാരണയായതോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായിരുന്ന വിലയുദ്ധത്തിനും അവസാനമായി.

മെക്സിക്കൻ ഊർജ്ജ മന്ത്രി റോസിയോ നഹ്‌ലെയുടെ അഭിപ്രായത്തിൽ നേരത്തെ വിഭാവനം ചെയ്ത പ്രതിദിനം 10 ദശലക്ഷം ബാരലിൽ നിന്ന് അല്പം കുറവാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഒപെക് + യുമായുള്ള 'വലിയ എണ്ണ ഇടപാടിനെ' തുടർന്ന് രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ സംരക്ഷിക്കുമെന്നും റഷ്യയുടെ പ്രസിഡന്റ് പുടിനും സൗദി അറേബ്യയിലെ സൽമാൻ രാജാവിനും നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒപെക് + എണ്ണ ഉൽപാദകർ വിപണിയിൽ സ്ഥിരത കൈവരിക്കുന്നതിനായി ഉൽപാദനത്തിൽ കൂട്ടായ കുറവു വരുത്തുന്ന പുതിയ കരാറിന് അനുമതി നൽകി. കരാർ പ്രകാരം റഷ്യ മൊത്തം 9.7 ദശലക്ഷത്തിൽ നിന്ന് പ്രതിദിനം 2.5 ദശലക്ഷം ബാരൽ ഉത്പാദിപ്പിക്കും. റഷ്യയുടെ അടിസ്ഥാന അളവ് പ്രതിദിനം 11 ദശലക്ഷം ബാരലായി കുറയും റഷ്യൻ ഊർജ്ജ മന്ത്രി അലക്സാണ്ടർ നോവാക് ഉദ്ധരിച്ച് പറഞ്ഞു. ഒപെക്, നോൺ-ഒപെക് എണ്ണ ഉൽപാദകരുടെ യോഗത്തിൽ ഒപ്പെക് സെക്രട്ടറി ജനറൽ മുഹമ്മദ് ബാർക്കിൻഡോയും പുതിയ കരാറിനെ സ്വാഗതം ചെയ്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
